2024, മേയ് 6, തിങ്കളാഴ്‌ച

Kerala Plus Two Result 2024-officially Announced -How To Your Result In Your Mobile Phone,School Wise Result,How To Calculate Percentage

 




2024- മാർച്ച് മാസം നടന്ന രണ്ടാം വർഷ ഹയർ സെക്കണ്ടറി വൊക്കേഷണൽ ഹയർ സെക്കണ്ടറി പരീക്ഷ ഫലം മെയ് 9 വൈകിട്ട് 3 മാണിയോട് കൂടി ഗവണ്മെന്റ് ഔദ്യോഗികമായി പ്രസിദ്ധീകരിക്കും . വെബ്‌സൈറ്റിൽ 4 മണിയോട് കൂടി പ്രസിദ്ധീകരിക്കുന്നതായിരിക്കും  ,മുഴുവൻ വിദ്യാർത്ഥികൾക്കും മൊബൈൽ ഫോൺ വഴി റിസൾട്ട് പരിശോധിക്കാവുന്നതാണ് 

എങ്ങനെ റിസൾട്ട് പരിശോധിക്കാം 

ആദ്യം നിങ്ങൾ താഴെ നൽകിയ ലിങ്കിൽ ക്ലിക്ക് ചെയ്യുക 

Kerala Plus Two Result Checking Link 1-Click Here

Kerala Plus Two Result Checking Link 2- Click Here

Kerala Plus Two Result Checking Link 3-Click Hre

Kerala Plus Two Result Checking Link 4-Click Here



തുടർന്നു വരുന്ന പേജിൽ നിങ്ങൾക് DHSE RESULT-2024/VHSE RESULT 2024, എന്ന് കാണാം ,അതിൽ ക്ലിക്ക് ചെയ്യുക 


തുടർന്നു നിങ്ങളുടെ Roll number ഉം ,date of birth ഉം നൽകാനുള്ള പേജ് തുറന്ന് വരും ,ഇവ രണ്ടും നൽകിയതിന് ശേഷം Submit ക്ലിക്ക് ചെയ്യുക  

തുടർന്നു നിങ്ങളുടെ റിസൾട്ട് കാണാം 



School Wise Result 

താഴെ കാണുന്ന വിൻഡോ യിൽ School Wise Result എന്നുള്ള ഭാഗത്ത് ക്ലിക്ക് ചെയ്യുക ,ശേഷം നിങ്ങളുടെ സ്കൂളിന്റെ കോഡ് നൽകി SUBMIT ക്ലിക്ക് ചെയ്യുക ,തുടർന്നു വരുന്ന പേജിൽ നിങ്ങൾക് School Result കാണാൻ സാധിക്കും 




How To Find School Code

Kerala Plus Two School Code List-Click Here

How To Know Grade,Grade Percentage , Grade Point, Remark



How To Calculate Percentage Of Mark 




Plus Two Revaluation Application Process-https://www.klscholarships.com/2021/07/Application-Form-Plus-Two-Revaluation-How-To-Apply.html

രാജ്യത്തെ വിവിധ സർവകലാശാലകളിലേക്കും ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്കും പി.ജി.

 


കേരള കേന്ദ്ര സർവകലാശാല-കാസർകോട്, വിവിധ ബിരുദാനന്തര ബിരുദ കോഴ്സുകളിലെ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു.കേരള കേന്ദ്ര സര്‍വകലാശാലയില്‍ പി.ജി. കോഴ്സുകളിലേക്ക് ഇപ്പോള്‍ അപേക്ഷിക്കാം.

പ്രവേശനത്തിന് നാഷണല്‍ ടെസ്റ്റിങ് ഏജൻസി (എൻ.ടി.എ.) നടത്തിയ സി.യു.ഇ.ടി. (കോമണ്‍ യൂണിവേഴ്സിറ്റി എൻട്രൻസ് ടെസ്റ്റ്) പി.ജി.യില്‍ പങ്കെടുത്തവരാണ് രജിസ്റ്റർചെയ്യേണ്ടത്. 26 ബിരുദാനന്തര ബിരുദ പ്രോഗ്രാമുകളാണ് സർവകലാശാലയിലുള്ളത്.

പ്രോഗ്രാമുകള്‍

  • എം.എ. -ഇക്കണോമിക്സ്, ഇംഗ്ലീഷ് ആൻഡ് കംപാരറ്റീവ് ലിറ്ററേച്ചർ, ലിംഗ്വിസ്റ്റിക്സ് ആൻഡ് ലാംഗ്വേജ് ടെക്നോളജി, ഹിന്ദി ആൻഡ് കംപാരറ്റീവ് ലിറ്ററേച്ചർ, ഇന്റർനാഷണല്‍ റിലേഷൻസ് ആൻഡ് പൊളിറ്റിക്കല്‍ സയൻസ്, മലയാളം, കന്നഡ, പബ്ലിക് അഡ്മിനിസ്ട്രേഷൻ ആൻഡ് പോളിസി സ്റ്റഡീസ്, എം.എസ്.ഡബ്ല്യു.
  • എം.എഡ്.
  • എം.എസ്സി. -സുവോളജി, ബയോകെമിസ്ട്രി, കെമിസ്ട്രി, കംപ്യൂട്ടർ സയൻസ്, എൻവയണ്‍മെന്റല്‍ സയൻസ്, ജീനോമിക് സയൻസ്, ജിയോളജി, മാത്തമാറ്റിക്സ്, ബോട്ടണി, ഫിസിക്സ്, യോഗ തെറാപ്പി
  • എല്‍എല്‍.എം.
  • മാസ്റ്റർ ഓഫ് പബ്ലിക് ഹെല്‍ത്ത്
  • എം.ബി.എ.-ജനറല്‍ മാനേജ്മെന്റ്, ടൂറിസം ആൻഡ് ട്രാവല്‍ മാനേജ്മെന്റ്
  • എം.കോം. എന്നിവയാണ് പ്രോഗ്രാമുകള്‍.
ഓണ്‍ലൈൻ അപേക്ഷയ്ക്കും കൂടുതല്‍ വിവരങ്ങള്‍ക്കും www.cukerala.ac.in കാണുക. അപേക്ഷ മേയ് 10 വരെ. റാങ്ക് ലിസ്റ്റ് 15-ന്. കൂടുതൽ അറിയുന്നതിനായി സന്ദർശിക്കു : admissions@cukerala.ac.in

പ്ലസ് വണ്‍ സീറ്റുകളുടെ എണ്ണം വർദ്ധിപ്പിക്കാൻ തീരുമാനിച്ച്‌ സർക്കാർ

 


മലപ്പുറം ജില്ലയില്‍ പ്ലസ് വണ്‍ സീറ്റുകളുടെ എണ്ണം വർദ്ധിപ്പിക്കാൻ തീരുമാനിച്ച്‌ സർക്കാർ. 20 ശതമാനം സീറ്റുകളാണ് മലപ്പുറം ജില്ലയിലെ എയ്ഡഡ് സ്കൂളുകളില്‍ വർദ്ധിപ്പിക്കുക.

ഇന്ന് ചേർന്ന മന്ത്രിസഭാ യോഗത്തിലാണ് ഇക്കാര്യത്തില്‍ തീരുമാനമായത്. 30 ശതമാനം സീറ്റുകള്‍ സർക്കാർ സ്കൂളുകളില്‍ വർദ്ധിപ്പിക്കാനും ഇന്ന് ചേർന്ന മന്ത്രിസഭാ യോഗം തീരുമാനിച്ചിട്ടുണ്ട്.

പ്ലസ് വൺ സീറ്റുകളുടെ എണ്ണം മലപ്പുറം ജില്ലയില്‍ കുറവാണെന്നും നിരവധി വിദ്യാർത്ഥികള്‍ സീറ്റ് ലഭിക്കാത്തതിനാല്‍ ബുദ്ധിമുട്ട് അനുഭവിക്കുന്നതായും മുൻ വർഷങ്ങളില്‍ പരാതി ഉയർന്നിരുന്നു. ഇതോടെയാണ് ഇന്ന് ചേർന്ന മന്ത്രിസഭാ യോഗത്തില്‍ പ്ലസ് വണ്‍ സീറ്റുകളുടെ എണ്ണം വർദ്ധിപ്പിക്കുന്ന കാര്യത്തില്‍ തീരുമാനം എടുത്തത്.

കഴിഞ്ഞ വർഷം സർക്കാർ ഹയർ സെക്കൻഡറി സ്കൂളുകളില്‍ 30 ശതമാനവും എയ്ഡഡ് ഹയർ സെക്കൻഡറി സ്കൂളുകളില്‍ 20 ശതമാനവും മാർജിനല്‍ സീറ്റ് വർദ്ധനവ് മലപ്പുറം ജില്ലയ്‌ക്ക് പുറമേ തിരുവനന്തപുരം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളില്‍ വരുത്തിയതിന് പുറമേയാണ് ഇപ്പോഴത്തെ വർദ്ധനവ്. സീറ്റുകള്‍ ലഭ്യമല്ലാത്തതിനാല്‍ ബുദ്ധിമുട്ട് അനുഭവിക്കുന്ന വിദ്യാർഥികള്‍ക്ക് ആശ്വാസകരമായ നിലപാടാണ് സർക്കാർ ഇപ്പോള്‍ മുന്നോട്ടു വച്ചിരിക്കുന്നത്.

പി. ജി. അപേക്ഷ 10 വരെ

 


കേരള സർവകലാശാലയുടെ വിവിധ പഠനവകുപ്പുകളില്‍ പി.ജി./എം.ടെക്. കോഴ്സുകളിലേക്കുള്ള പ്രവേശനപരീക്ഷയ്ക്ക് ഓണ്‍ലൈനായി അപേക്ഷിക്കേണ്ട അവസാന തീയതി മേയ് 10 വരെ നീട്ടി.

50 ശതമാനം മാർക്കോടെ ബിരുദമാണ് യോഗ്യത. അവസാനവർഷ പരീക്ഷ എഴുതുന്നവർക്കും അപേക്ഷിക്കാം. പ്രവേശനപരീക്ഷയുടെ മാർക്കിന്റെ അടിസ്ഥാനത്തിലാണ് പ്രവേശനം.

അപേക്ഷകള്‍ admissions.keralauniversity.ac.in/css2024/ എന്ന വെബ്സൈറ്റ് വഴി നല്‍കാം. കൂടുതൽ വിവരങ്ങള്‍ക്ക്: 0471 2308328.

സംസ്‌ഥാനത്ത് ഹയർസെക്കൻഡറി സീറ്റ് വർധിപ്പിച്ചു


 

തിരുവനന്തപുരം: 2022-23 അധ്യയന വർഷം താല്‍ക്കാലികമായി അനുവദിച്ച 77 ഹയർസെക്കൻഡറി ബാച്ചുകളും ഷിഫ്റ്റ് ചെയ്ത 4 ബാച്ചുകളും 2023-24 അധ്യയനവർഷം താല്‍ക്കാലികമായി അനുവദിച്ച 97 ബാച്ചുകളും ധനകാര്യവകുപ്പിൻറെ അനുമതിക്ക് വിധേയമായി തുടരുന്നതിന് മന്ത്രിസഭായോഗം തീരുമാനിച്ചു.

താല്‍ക്കാലികമായി 178 ബാച്ചുകള്‍ അനുവദിക്കുമ്ബോള്‍ ഒരു വർഷം മാത്രം ചുരുങ്ങിയത് 19,22,40,000 രൂപയുടെ അധിക സാമ്ബത്തിക ബാധ്യത സർക്കാരിന് ഉണ്ടാകും. 


തിരുവനന്തപുരം, പാലക്കാട്, കോഴിക്കോട്, മലപ്പുറം, വയനാട്, കണ്ണൂർ, കാസർഗോഡ് എന്നീ ഏഴ് ജില്ലകളില്‍ എല്ലാ സർക്കാർ സ്കൂളുകളിലും 30% മാർജിനല്‍ സീറ്റ് വർധനവ് അധിക സാമ്ബത്തിക ബാധ്യത ഉണ്ടാകാത്ത വിധത്തില്‍ അനുവദിക്കും. തിരുവനന്തപുരം, പാലക്കാട്, കോഴിക്കോട്, മലപ്പുറം, വയനാട്, കണ്ണൂർ, കാസർഗോഡ് എന്നീ ഏഴ് ജില്ലകളില്‍ എല്ലാ എയ്ഡഡ് സ്ളുകളിലും 20% മാർജിനല്‍ സീറ്റ് വർധനവ് അധിക സാമ്ബത്തിക ബാധ്യത ഉണ്ടാകാത്ത വിധത്തില്‍ അനുവദിക്കും.

 ഇതിനുപുറമേ, ആവശ്യപ്പെടുന്ന എയ്ഡഡ് സ്കൂളുകള്‍ക്ക് 10% കൂടി മാർജിനല്‍ സീറ്റ് വർധനവ് അനുവദിക്കും. കൊല്ലം, എറണാകുളം, തൃശ്ശൂർ ജില്ലകളില്‍ എല്ലാ സർക്കാർ, എയ്ഡഡ് ഹയർസെക്കൻഡറി സ്കൂളുകളിലും 20% മാർജിനല്‍ സീറ്റ് വർധനവ് അനുവദിക്കും. ആലപ്പുഴ ജില്ലയിലെ അമ്ബലപ്പുഴ, ചേർത്തല താലൂക്കുകളിലെ എല്ലാ സർക്കാർ, എയ്ഡഡ് ഹയർസെക്കൻഡറി സ്കൂളുകളിലും 20% മാർജിനല്‍ സീറ്റ് വർധനവ് അനുവദിക്കും. പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളില്‍ മാർജിനല്‍ സീറ്റ് വർധനവിനുള്ള അനുവാദം ഉണ്ടാവില്ല .

2024, മേയ് 1, ബുധനാഴ്‌ച

'ക്യാറ്റ് 2024' 10 മുതൽ 12 വരെ

 

കളമശ്ശേരി: കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാലയുടെ വിവിധ കോഴ്സുകളിലേക്കുള്ള പ്രവേശന പരീക്ഷ 'ക്യാറ്റ് 2024' കേരളത്തിനകത്തും പുറത്തുമായി 97 കേന്ദ്രങ്ങളില്‍ മേയ് 10,11,12 തീയതികളില്‍ നടത്തും.

അഡ്മിറ്റ് കാർഡ് അപേക്ഷകർക്ക്‌ അവരവരുടെ പ്രൊഫൈലില്‍നിന്ന്  ഡൗണ്‍ലോഡ് ചെയ്യാം.

അപേക്ഷിച്ച വിവിധ ടെസ്റ്റ് കോഡുകള്‍ക്കായി പ്രത്യേക അഡ്മിറ്റ് കാർഡുകള്‍ ഡൗണ്‍ലോഡ് ചെയ്യണം. വിവരങ്ങള്‍ക്ക്: admissions.cusat.ac. in എന്ന വെബ്സൈറ്റിൽ ലഭ്യമാണ്. ഫോൺ : 0484-2577100.

പി. ജി. പ്രോഗ്രാമുകളിലേക്കുള്ള പ്രവേശന പരീക്ഷകള്‍ എട്ട്‌ മുതല്‍ 16 വരെ


കൊച്ചി: ശ്രീശങ്കരാചാര്യ സംസ്‌കൃത സര്‍വകലാശാലയിലെ വിവിധ പി. ജി. പ്രോഗ്രാമുകളിലേക്കുള്ള പ്രവേശന പരീക്ഷകള്‍ എട്ട്‌ മുതല്‍ 16 വരെ നടക്കുമെന്ന്‌ സര്‍വകലാശാല വ്യക്തമാക്കി.

എട്ടിന്‌ രാവിലെ സംസ്‌കൃതം സാഹിത്യം, ഇംഗ്ലീഷ്‌ ലാംഗ്വേജ്‌ ആന്‍ഡ്‌ ലിറ്ററേച്ചര്‍, ഡാന്‍സ്‌ - മോഹിനിയാട്ടം, മ്യൂസിക്‌ ഉച്ചകഴിഞ്ഞ്‌ കമ്പാരിറ്റീവ് ലിറ്ററേച്ചര്‍, സൈക്കോളജി, സംസ്‌കൃതം വേദാന്തം എന്നീ പ്രോഗ്രാമുകളിലേയ്‌ക്കുളള പ്രവേശന പരീക്ഷകളാണ്‌ നടക്കുക. 

ഒന്‍പതിനു രാവിലെ മലയാളം, ഡാന്‍സ്‌-ഭരതനാട്യം, പി.ജി. ഡിപ്ലോമ ഇന്‍ ട്രാന്‍സ്‌ലേഷന്‍ ആന്‍ഡ്‌ ഓഫീസ്‌ പ്രസീഡിംഗ്‌സ് ഇന്‍ ഹിന്ദി, ഉച്ചകഴിഞ്ഞ്‌ ഹിസ്‌റ്ററി, ഹിന്ദി, 15ന്‌ രാവിലെ സംസ്‌കൃതം ജനറല്‍, തീയറ്റര്‍, എം. എസ്‌. ഡബ്ല്യു., സംസ്‌കൃതം വ്യാകരണം, ഉച്ചകഴിഞ്ഞ്‌ എം. പി. ഇ. എസ്‌, സോഷ്യോളജി, 16ന്‌ രാവിലെ എം.എഫ്‌.എ, സംസ്‌കൃതം ന്യായം, അറബിക്‌, ഫിലോസഫി, ജ്യോഗ്രഫി, ഉച്ചകഴിഞ്ഞു മ്യൂസിയോളജി, വേദിക്‌ സ്‌റ്റഡീസ്‌, ഉര്‍ദു എന്നീ പ്രോഗ്രാമുകളിലേക്കും പ്രവേശന പരീക്ഷ നടക്കും. എം. എഫ്‌. എ., തിയറ്റര്‍, മ്യൂസിക്‌, ഡാന്‍സ്‌ (ഭരതനാട്യം, മോഹിനിയാട്ടം) എന്നീ പ്രോഗ്രാമുകളിലേക്കുള്ള അഭിരുചി/ പ്രാക്‌ടിക്കല്‍/പോര്‍ട്ട്‌ഫോളിയോ പ്രസന്റേഷന്‍/ ഇന്റര്‍വ്യൂ എന്നിവ പ്രവേശന പരീക്ഷ എഴുതുന്ന ദിവസം തന്നെ കാലടി മുഖ്യക്യാമ്ബസില്‍ നടക്കും. എം.എഫ്‌.എ. പ്രോഗ്രാമിന്‌ അപേക്ഷിച്ചിട്ടുളളവര്‍ തങ്ങളുടെ പോര്‍ട്ട്‌ഫോളിയോ പ്രസന്റേഷന്‍, പ്രവേശനപ്പരീക്ഷ കഴിഞ്ഞാലുടന്‍ പെയിന്റിങ്‌ വിഭാഗം തലവന്‌ സമര്‍പ്പിക്കണം. 

എം.പി.ഇ.എസ്‌. പ്രോഗ്രാമിന്‌ അപേക്ഷിച്ചിട്ടുളളവര്‍ ഫിസിക്കല്‍ ഫിറ്റ്‌നസ്‌ ടെസ്‌റ്റിനായി പ്രവേശന പരീക്ഷയുടെ അന്നേ ദിവസം രാവിലെ എട്ടിന്‌ കാലടി മുഖ്യ ക്യാമ്പസിലുള്ള ഫിസിക്കല്‍ എജ്യൂക്കേഷന്‍ വിഭാഗത്തില്‍ ഹാജരാകണം. കൂടുതല്‍ വിവരങ്ങള്‍ക്ക്‌ www.ssus.ac.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക.



2024, ഏപ്രിൽ 30, ചൊവ്വാഴ്ച

SSLC Result 2024-How To Check In Mobile ,Result Publishing Date,Time,How To Check School Wise Result,kerala SSLC Exam Result ,Full Details-

 



SSLC ,THSLC പരീക്ഷ മൂല്യനിർണ്ണയം പൂർത്തിയായി ,മെയ് 8 വൈകിട്ട് 3 മണിക്ക് ഗവണ്മെന്റ് ഔദ്യോഗികകമായി പ്രസിദ്ധീകരിക്കും .വൈകിട്ട് 4 മണി മുതൽ ഗവണ്മെന്റ് ഔദ്യോഗിക വെബ്സൈറ്റ് വഴി റിസൾട്ട് ലഭിക്കുന്നതായിരിക്കും  SSLC പരീക്ഷ റിസൾട്ട് എങ്ങനെ പരിശോധിക്കാം ,വിദ്യാർഥികൾ അറിഞ്ഞിരിക്കുക 

താഴെ നൽകിയിരിക്കുന്ന വിദ്യാഭ്യാസ വകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റ്കൾ വഴി വിദ്യാർത്ഥികൾക്ക് നിങ്ങളുടെ റിസൾട്ട് പരിശോധിക്കാൻ സാധിക്കും 

റിസൾട്ട് പെട്ടന്ന് അറിയാനുള്ള ലിങ്കുകൾ 

1-SSLC Result 2024 -Instant Result Link -Click Here

2-SSLC Result 2024 -Instant Result Link2-Click Here

3SSLC Result 2024 -Instant Result Link3-Click Here

4-https://pareekshabhavan.kerala.gov.in/

5-https://prd.kerala.gov.in/

THSLC Result Checking Link-Click Here

റിസൾട്ട് എങ്ങനെ മൊബൈലിൽ പരിശോധിക്കാം 

ആദ്യം നിങ്ങൾ ചെയ്യേണ്ടത്  റിസൾട്ട് പ്രസിദ്ധീകരിച്ചു കഴിഞ്ഞാൽ മുകളിൽ നൽകിയിട്ടുള്ള  ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിക്കുക ,തുടർന്നു വരുന്ന പേജിൽ SSLC Result 2024 എന്ന് കാണും അവിടെ ക്ലിക്ക് ചെയ്യുക ,തുടർന്നു വരുന്ന പേജിൽ നിങ്ങളുടെ രജിസ്റ്റർ നമ്പർ ,ജനന തിയ്യതി ,നൽകി Get Result എന്നുള്ള ഭാഗത്ത് ക്ലിക്ക് ചെയ്യുക 


എങ്ങനെ സ്കൂളിലുള്ള മുഴുവൻ വിദ്യാർഥിയുടെയും റിസൾട്ട്‌ പരിശോധിക്കാം 

അതിന് വേണ്ടി ആദ്യം നിങ്ങൾ ചെയ്യേണ്ടത് റിസൾട്ട്‌ പ്രസിദ്ധീകരിച്ച് കഴിഞ്ഞാൽ Individual റിസൾട്ട്‌ പരിശോധക്കുന്ന സമയം നിങ്ങൾ school wise result എന്ന് കാണാൻ സാധിക്കും അവിടെ ക്ലിക്ക് ചെയ്യുക 



തുടർന്ന് നിങ്ങളുടെ സ്കൂളിന്റെ കോഡ് ടൈപ്പ് ചെയ്ത് Get School Result എന്നുള്ള ഭാഗത്തു ക്ലിക്ക് ചെയ്താൽ സ്കൂളിലെ മുഴുവൻ വിദ്യാർത്ഥികളുടെയും റിസൾട്ട് കാണാൻ സാധിക്കും 

നിങ്ങളുടെ സ്കൂളിന്റെ കോഡ് എങ്ങനെ കണ്ടു പിടിക്കാം 

All Kerala school List And School Code List-Click Here

റിസൾട്ട് പരിശോധിച്ചതിന് ശേഷം നിങ്ങൾക്ക് ലഭിച്ച  മാർക്കിൽ നിങ്ങൾ തൃപ്തരല്ലെങ്കിൽ  Revaluation അപേക്ഷിക്കാനുള്ള അവസരം ലഭിക്കുന്നതായിരിക്കും ,അതുമായിട്ട് ബന്ധപ്പെട്ട വിവരം നമ്മുടെ വെബ്‌സൈറ്റിൽ തന്നെ  അറിയിക്കുന്നതായിരിക്കും, വിദ്യാഭ്യാസ വകുപ്പ് റിസൾട്ട് പ്രസിദ്ധീകരിച്ച ഉടൻ തന്നെ  റിസൾട്ട് ലഭ്യമാകണം എന്നില്ല ,മുഴുവൻ വിദ്യാർത്ഥികളും ഒരേ സമയം റിസൾട്ട് പരിശോധിക്കുന്നത് കൊണ്ട് തന്നെ സാങ്കേതിക തകരാർ അനുഭവപ്പെട്ടേക്കാം ,അത്തരം സാഹചര്യത്തിൽ അൽപ സമയത്തിന് ശേഷം റിസൾട്ട് പരിശോധിക്കാവുന്നതാണ്  ,റിസൾട്ട് ലഭിച്ചു കഴിഞ്ഞാൽ മാർക്ക് ലിസ്റ്റ് വിദ്യാർഥികൾക്കു Print Out എടുത്ത് വെക്കാൻ സാധിക്കുന്നതായിരിക്കും 

How To Know Grade,Grade Percentage , Grade Point, Remark


മേയ് അഞ്ചിനുള്ളില്‍ സി.യു.ഇ.ടി.-യു.ജി കേന്ദ്രങ്ങള്‍


 

ന്യൂഡല്‍ഹി : മേയ് അഞ്ചിനുള്ളില്‍ കേന്ദ്ര ബിരുദ പരീക്ഷ (സി.യു.ഇ.ടി.-യു.ജി-2024) കേന്ദ്രങ്ങള്‍ എൻ.ടി.എ. പ്രഖ്യാപിക്കുമെന്ന് യു.ജി.സി.

അധ്യക്ഷൻ ജഗദീഷ് കുമാർ അറിയിച്ചു.  മേയ് രണ്ടാം വാരത്തോടെ അഡ്മിറ്റ് കാർഡുകള്‍ ഡൗണ്‍ലോഡ് ചെയ്യാം. പരീക്ഷ മേയ് 15 മുതല്‍ 31 വരെ നടക്കും. ജൂണ്‍ 30-ന് ഫലം പ്രഖ്യാപിക്കും. ജൂലായ് അവസാനമോ ഓഗസ്റ്റ് ആദ്യമോ ക്ലാസുകള്‍ ആരംഭിക്കും.

ഇത്തവണ ഓണ്‍ലൈനിന് പുറമേ, എഴുത്തുപരീക്ഷയും നടത്തും. ഒ.എം.ആർ. പരീക്ഷ പരിഗണിക്കുന്നത് എറ്റവുമധികം രജിസ്ട്രേഷനുള്ള വിഷയങ്ങളിലാണ് . ഒരു വിദ്യാർഥിക്ക് തിരഞ്ഞെടുക്കാവുന്ന വിഷയങ്ങളുടെ എണ്ണം കുറയ്ക്കാനും തീരുമാനിച്ചിട്ടുണ്ട്.

ദിവസം രണ്ടോ മൂന്നോ ഷിഫ്റ്റുകളില്‍ പരീക്ഷ നടത്തും. ഒരു വിഷയത്തില്‍ പല ദിവസങ്ങളില്‍ പരീക്ഷ നടത്തി മാർക്ക് ഏകീകരിക്കുന്ന സംവിധാനം ഈവർഷത്തോടെ നിർത്തലാക്കിയേക്കും. തിരഞ്ഞെടുക്കാവുന്ന വിഷയങ്ങളുടെ എണ്ണം ആറായി ചുരുക്കി. മൂന്നു പ്രധാന വിഷയങ്ങള്‍, രണ്ടു ഭാഷകള്‍, ഒരു ജനറല്‍ പരീക്ഷ എന്നിവയുള്‍പ്പെടെയാകും ആറു വിഷയങ്ങള്‍ അനുവദിക്കുക.

ഓരോ അധ്യയന വർഷത്തിന് മുൻപും പാഠപുസ്തകങ്ങള്‍ നവീകരിക്കണമെന്ന് കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം

 



ന്യൂഡല്‍ഹി: ഓരോ അധ്യയന വര്‍ഷത്തിന് മുൻപ്  പുതിയ പാഠപുസ്തകങ്ങള്‍ പ്രസിദ്ധീകരിക്കണമെന്ന് എൻ.സി.ഇ.ആര്‍.ടിയോട്   ആവശ്യപ്പെട്ടു  കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം.

 സ്‌കൂള്‍ വിദ്യാർഥികള്‍ക്ക് പഠനോപകരണങ്ങള്‍ അവലോകനം ചെയ്യുന്നതിനും പുതിയ പാഠപുസ്തകങ്ങള്‍ അച്ചടിക്കുന്നതിനും നിലവിലെ പാഠപുസ്തകങ്ങളില്‍ ആനുകാലികമായ മാറ്റങ്ങള്‍ വരുത്തുന്നതിനും നിർദേശം നല്‍കിയിട്ടുണ്ട്. ഈ തീരുമാനം ശാസ്ത്രസാങ്കേതിക മേഖലകളില്‍ ഉണ്ടാകുന്ന പുതിയ മാറ്റങ്ങളെ പരിഗണിച്ചാണ് കേന്ദ്രം വ്യക്തമാക്കിയത് .

 എല്ലാ അധ്യയനവര്‍ഷത്തിനും മുൻപും ടെക്സ്റ്റ്‌ ബുക്ക് റിവ്യൂ നടപ്പാക്കി പാഠപുസ്തകങ്ങള്‍ പൂര്‍ണമായും കാലാനുസൃതമാക്കണമെന്നും ഒരിക്കല്‍ അച്ചടിച്ച പുസ്തകങ്ങള്‍  അടുത്തവര്‍ഷവും അതേപടി അച്ചടിക്കുന്നത് ഒഴിവാക്കണമെന്നും കേന്ദ്രം ആവശ്യപ്പെട്ടു. കുറഞ്ഞത് രണ്ടുവര്‍ഷമെങ്കിലും എല്ലാ ക്ലാസുകള്‍ക്കും എല്ലാ പാഠപുസ്തകങ്ങളും തയ്യാറാക്കാന്‍  ആവശ്യമായതിനാല്‍ പുതിയ പാഠ്യപദ്ധതി പ്രകാരം തയ്യാറാക്കിയിട്ടുള്ള പുസ്തകങ്ങള്‍ 2026-ല്‍ ലഭ്യമാകുമെന്ന് കേന്ദ്രം അറിയിച്ചു.

 ആറ് മുതല്‍ 12 വരെയുള്ള ക്ലാസുകളിലെ സിലബസ് കോവിഡ് സാഹചര്യത്തില്‍ വെട്ടിക്കുറച്ച്‌ പാഠപുസ്തകങ്ങളില്‍ ചില പ്രധാന മാറ്റങ്ങള്‍ വരുത്തിയിരുന്നു. എന്നിരുന്നാലും ഉള്ളടക്കം അവലോകനം ചെയ്യുന്നതില്‍ വേണ്ടത്ര നടപടികള്‍ സ്വീകരിച്ചിട്ടില്ലെന്നും വരും വർഷങ്ങളില്‍ കൂടുതല്‍ ഊർജിതമായി പാഠ്യ പദ്ധതികള്‍ നടപ്പിലാക്കുമെന്നും കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം വ്യക്തമാക്കി.

വിദേശവിദ്യാർഥികള്‍ക്ക് ബിരുദാനന്തര കോഴ്സുകളില്‍ 25 ശതമാനം അധികസീറ്റ്

 


ന്യൂഡല്‍ഹി: വിദേശവിദ്യാർത്ഥികളുടെ ബിരുദ പ്രവേശന മാർഗരേഖ പുറത്തിറക്കി. വിദേശവിദ്യാർഥികള്‍ക്ക് ബിരുദ,ബിരുദാനന്തര കോഴ്സുകളില്‍  25 ശതമാനം അധികസീറ്റ് അനുവദിക്കുമെന്ന് യു.ജി.സി.

നിലവില്‍ അനുവദിച്ച സീറ്റുകള്‍ക്കുപുറമേയാണ് ഈ അധികസീറ്റ്.

എന്നിരുന്നാലും അടിസ്ഥാനസൗകര്യങ്ങള്‍, അധ്യാപകരുടെ ലഭ്യത തുടങ്ങിയ ഘടകങ്ങള്‍ കണക്കിലെടുത്ത്, ഈ ക്വാട്ട നടപ്പാക്കാനുള്ള തീരുമാനം സ്ഥാപനങ്ങളില്‍ അധിഷ്ഠിതമാണെന്നും മാർഗരേഖയിലുണ്ട്. ഓപ്പണ്‍, വിദൂര കോഴ്സുകളില്‍ വിദേശവിദ്യാർഥികള്‍ക്ക് പ്രവേശനമില്ലെന്നും മാർഗരേഖയിലുണ്ട്. വിശദവിവരങ്ങള്‍ക്ക് ugc.gov.in. എന്ന വെബ്സൈറ്റ് സന്ദർശിക്കുക.

യുജിസി നെറ്റ് പരീക്ഷ മാറ്റിവച്ചു


 

ന്യൂഡല്‍ഹി: യുജിസി നെറ്റ് പരീക്ഷ യുപിഎസ് സി പരീക്ഷ നടക്കുന്നതിനാല്‍  മാറ്റിവച്ചതായി യുജിസി ചെയര്‍മാന്‍ ജഗദീഷ് റെഡ്ഢി അറിയിച്ചു.

 യുജിസി നെറ്റ് പരീക്ഷ ജൂൺ 18ലേക്കാണ്  മാറ്റിയത്. നേരത്തേ ജൂണ്‍ 16നായിരുന്നു തീരുമാനിച്ചിരുന്നത്. അതേദിവസം തന്നെ യുപിഎസ്‌സി പ്രിലിംസ് പരീക്ഷ നടക്കുന്നതിനാല്‍ വിദ്യാര്‍ഥികളുടെ അപേക്ഷ പരിഗണിച്ചാണ് തിയ്യതി മാറ്റിയത്. ജൂണ്‍ 16ന് തന്നെ  യുപിഎസ് സി പരീക്ഷ നടക്കും.

    

2024, ഏപ്രിൽ 24, ബുധനാഴ്‌ച

എസ് എസ് എൽ സി മൂല്യ നിർണ്ണയം പൂർത്തിയായി; ഫലം മെയ് ആദ്യം പ്രസിദ്ധീകരിക്കും!!!




 തിരുവനന്തപുരം: എസ്‌എസ്‌എല്‍സി, ടിഎച്ച്‌എസ്‌എല്‍സി പരീക്ഷകളുടെ മൂല്യനിര്‍ണയം ശനിയാഴ്ച പൂര്‍ത്തിയായി. തുടര്‍നടപടി വേഗത്തില്‍ പൂര്‍ത്തിയാക്കി മെയ് ആദ്യവാരം ഫലം പ്രസിദ്ധീകരിക്കും.

കഴിഞ്ഞവര്‍ഷം മെയ് 19നായിരുന്നു ഫല പ്രഖ്യാപനം. നാലേകാല്‍ ലക്ഷത്തിലധികം വിദ്യാർഥികളാണ് ഇക്കുറി എസ്‌എസ്‌എല്‍സി പരീക്ഷ എഴുതിയത്.

70 ക്യാമ്ബിലായി ഏപ്രില്‍ മൂന്നിനാണ് മൂല്യനിര്‍ണയം ആരംഭിച്ചത്. ക്യാമ്ബ് ഓഫീസര്‍മാരടക്കം 10,500 അധ്യാപകര്‍ പങ്കെടുത്ത് റെക്കോര്‍ഡ് വേഗത്തിലാണ് മൂല്യനിര്‍ണയം പൂര്‍ത്തിയാക്കിയത്. വിദ്യാര്‍ഥികളുടെ ഗ്രേസ് മാര്‍ക്ക് എന്‍ട്രി നടന്നുവരികയാണ്. ഏപ്രില്‍ ആദ്യവാരം മൂല്യനിർണയം ആരംഭിച്ച്‌ മെയ് പകുതിയോടെ പരീക്ഷാഫലം പ്രഖ്യാപിക്കാനാകുമെന്ന് തന്നെയായിരുന്നു വിദ്യാഭ്യാസ വകുപ്പിന്റെ കണക്കുകൂട്ടലുകളും.

ഹയര്‍സെക്കന്‍ഡറി, വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി മൂല്യനിര്‍ണം ഒരാഴ്ചയ്‌ക്കകം പൂര്‍ത്തിയാക്കും. എസ്‌എസ്‌എല്‍സി ഫലപ്രഖ്യാപനത്തിന് തൊട്ടുപിന്നാലെ ഹയര്‍സെക്കന്‍ഡറി ഫലവും പ്രഖ്യാപിക്കും. 3000 ത്തോളം പരീക്ഷാ കേന്ദ്രങ്ങളിലായി നാലേകാല്‍ ലക്ഷം വിദ്യാർഥികളാണ് ഇത്തവണ പരീക്ഷ എഴുതിയത്.

70 ക്യാമ്ബുകളിലായി പതിനായിരത്തോളം അധ്യാപകർ എസ്‌എസ്‌എല്‍സി മൂല്യനിർണ്ണയ ക്യാമ്ബില്‍ പങ്കെടുത്തത്. ഇത്തവണ റെഗുലര്‍ വിഭാഗത്തില്‍ 4,27,105 വിദ്യാര്‍ഥികളാണ് പരീക്ഷ എഴുതിയത്. കേരളം, ലക്ഷദ്വീപ്, ഗള്‍ഫ് മേഖലകളിലായി 2971 പരീക്ഷാ കേന്ദ്രങ്ങളിലായാണ് പരീക്ഷ നടന്നത്.

ടിഎച്ച്‌എസ്‌എല്‍സിയ്‌ക്കായി രണ്ട് ക്യാമ്ബുകളാണുള്ളത്. 110 അധ്യാപകർ ക്യാമ്ബിലുണ്ട്. ഇരുപതിനായിരത്തോളം ഉത്തരക്കടലാസുകളാണ് മൂല്യനിർണയം നടത്തേണ്ടത്. എഎച്ച്‌എസ്‌എല്‍സിയുടെ മൂല്യനിർണയം ഒരു ക്യാമ്ബില്‍ ആണ് നടക്കുന്നത്.

കീം 2024: കോഴ്സുകൾ കൂട്ടിച്ചേർക്കാൻ അവസരം.




 തിരുവനന്തപുരം: കീം 2024 എൻജിനിയറിങ്/ഫാർമസി/ആർക്കിടെക്ചർ/മെഡിക്കല്‍, മെഡിക്കല്‍ അനുബന്ധ കോഴ്സുകള്‍ക്ക് ഫീസ് അടച്ച അപേക്ഷകർക്ക് കോഴ്സുകള്‍ കൂട്ടിച്ചേർക്കുന്നതിന് അവസരം.

ആർക്കിടെക്ചർ(ബി.ആർക്.) കോഴ്സ് കൂട്ടിച്ചേർക്കുന്നവർ കൗണ്‍സില്‍ ഓഫ് ആർക്കിടെക്ചർ നടത്തുന്ന പരീക്ഷയെഴുതി നിശ്ചിത യോഗ്യത നേടിയിരിക്കണം. മെഡിക്കല്‍, മെഡിക്കല്‍ അനുബന്ധ കോഴ്സുകള്‍ കൂട്ടിച്ചേർക്കുന്നവർ എൻ.ടി.എ. നടത്തുന്ന നീറ്റ് യു.ജി.-2024 പരീക്ഷയെഴുതി നിശ്ചിത യോഗ്യത നേടിയിരിക്കണം.

ഫീസ് അടച്ചവർക്ക് കോഴ്സുകള്‍ കൂട്ടിച്ചേർക്കുന്നതിന് ഏപ്രില്‍ 23-ന് രാവിലെ 10 മുതല്‍ 24-ന് വൈകീട്ട് നാലു വരെ www.cee.kerala.gov.in ല്‍ സൗകര്യമുണ്ട്. വിജ്ഞാപനം വെബ്സൈറ്റില്‍ ലഭിക്കും. സഹായങ്ങള്‍ക്ക്: 0471-2525300.

റെയിൽവേ റിക്രൂട്ട്‌മെൻ്റ് ബോർഡ് തിരുവനന്തപുരം ഉൾപ്പെടെ 21 ആര്‍ ആർ ബി കളിലേക്ക് അപേക്ഷ ക്ഷണിച്ചു

 



റെയില്‍വേയില്‍ ഉയർന്ന ശമ്ബളത്തോട് ജോലി ആഗ്രഹിക്കുന്നവരാണ് നിങ്ങളെങ്കില്‍ നിങ്ങള്‍ക്ക് അവസരം ഒരുക്കുകയാണ് റെയില്‍വേ റിക്രൂട്ട്മെന്റ് ബോർഡ്.

റെയില്‍വേ പ്രൊട്ടക്ഷൻ ഫോഴ്‌സില്‍ സബ് ഇൻസ്പെക്ടർ, കോണ്‍സ്റ്റബിള്‍ തസ്തികകളിലേക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. 4208 കോണ്‍സ്റ്റബിള്‍ ഒഴിവുകളും 452 സബ് ഇൻസ്പെക്ടർ ഒഴിവുകളും അടക്കം ആകെ 4660 ഒഴിവുകളാണ് നിലവില്‍ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളത്. യുജിസി അംഗീകൃത സ്ഥാപനത്തില്‍ നിന്ന് ബിരുദം യോഗ്യതയുള്ളവർക്ക് സബ് ഇൻസ്പെക്ടർ തസ്തികയിലേക്ക് അപേക്ഷ സമർപ്പിക്കാൻ സാധിക്കും.

പത്താം ക്ലാസ് വിജയിക്കുകയോ അംഗീകൃത ബോർഡില്‍ നിന്നും തത്തുല്യ യോഗ്യത നേടിയവർക്കും കോണ്‍സ്റ്റബിള്‍ ഒഴിവുകളിലേക്ക് അപേക്ഷ സമർപ്പിക്കാവുന്നതാണ്. സബ്ഇൻസ്പെക്ടർ തസ്തികയിലേക്ക് അപേക്ഷിക്കുന്നതിന് 2024 ജൂലൈ 1 പ്രകാരം പ്രായപരിധി 20 മുതല്‍ 28 വയസ്സ് വരെയാണ്. 2024 ജൂലൈ 1 പ്രകാരം 18 മുതല്‍ 28 വയസ്സുവരെ പ്രായപരിധിയുള്ളവർക്കാണ് കോണ്‍സ്റ്റബിള്‍ തസ്തികയിലേക്ക് അപേക്ഷ സമർപ്പിക്കാൻ സാധിക്കുക.

കമ്ബ്യൂട്ടർ അധിഷ്ഠിത പരീക്ഷ, ശാരീരിക ക്ഷമത പരിശോധന, ശാരീരിക അളവുകളുടെ പരിശോധന എന്നിവ അടിസ്ഥാനമാക്കിയാണ് തെരഞ്ഞെടുപ്പ് നടത്തുക. മെയ് 14 വരെ ഓണ്‍ലൈനായി അപേക്ഷ സമർപ്പിക്കാവുന്നതാണ്. അപേക്ഷ സമർപ്പിക്കുന്നതിനായി ജനറല്‍ വിഭാഗത്തിലുള്ളവർക്ക് 500 രൂപയും എസ് സി/ എസ് ടി, വിമുക്തഭടൻ, സ്ത്രീ, ന്യൂനപക്ഷം/ സാമ്ബത്തിക പിന്നോക്ക വിഭാഗം എന്നീ വിഭാഗങ്ങളില്‍ ഉള്‍പ്പെട്ടവർക്ക് 250 രൂപയുമാണ് അപേക്ഷ ഫീസായി ഇടാക്കുക.

കമ്ബ്യൂട്ടർ അധിഷ്ഠിത പരീക്ഷ പരിശോധനയ്‌ക്ക് ശേഷം ബാങ്ക് ചാർജുകള്‍ ഈടാക്കി ഇരുവിഭാഗങ്ങള്‍ക്കും ഈ തുക തിരിച്ച്‌ നല്‍കുകയും ചെയ്യും. rpf.indianrailways.gov.in എന്ന വെബ്സൈറ്റ് സന്ദർശിച്ച ഉദ്യോഗാർത്ഥികള്‍ക്ക് വിജ്ഞാപനം സംബന്ധിച്ച കൂടുതല്‍ വിശദാംശങ്ങള്‍ അറിയാവുന്നതാണ്.

2024, മാർച്ച് 2, ശനിയാഴ്‌ച

വിവരാവകാശ നിയമം - ഓണ്‍ലൈൻ സര്‍ട്ടിഫിക്കറ്റ് കോഴ്സ് രജിസ്ട്രേഷൻ

 


വിവരാവകാശ നിയമത്തെക്കുറിച്ച് ഇൻസ്റ്റിറ്റ്യൂട്ട് ഇൻ മാനേജ്‌മെന്റ് ഇൻ ഗവൺമെന്റ് (ഐ.എം.ജി) സൗജന്യ ഓൺലൈൻ സർട്ടിഫിക്കറ്റ് കോഴ്സ് നടത്തും. ഇംഗ്ലീഷിലും മലയാളത്തിലും കോഴ്സ് ലഭ്യമാണ്. 16 വയസ്സ് കഴിഞ്ഞവർക്ക് rti.img.kerala.gov.in വഴി മാർച്ച് 2 മുതൽ 13 വരെ ഓൺലൈനായി രജിസ്റ്റർ ചെയ്യാം. കോഴ്സ് മാർച്ച് 16 ന് ആരംഭിക്കും. കൂടുതൽ വിശദാംശങ്ങൾ പോർട്ടലിൽ ലഭ്യമാണ്.

ജെ.ഡി.സി കോഴ്സിന് അപേക്ഷിക്കാം

സംസ്ഥാന സഹകരണ യൂണിയന്റെ നിയന്ത്രണത്തിലുള്ള വിവിധ സഹകരണ പരിശീലന കേന്ദ്രം/ കോളേജുകളിൽ ജൂനിയർ ഡിപ്ലോമ ഇൻ കോ- ഓപ്പറേഷൻ (ജെ.ഡി.സി) കോഴ്സിലേക്ക് ഓൺലൈനായി അപേക്ഷിക്കാം. എസ്.എസ്.എൽ.സി, സി.ബി.എസ്.ഇ, ഐ.സി.എസ്.ഇ അല്ലെങ്കിൽ തത്തുല്യമായി അംഗീകരിച്ചിട്ടുള്ള പരീക്ഷ പാസ്സായിരിക്കണം. അപേക്ഷ 30ന് വൈകിട്ട് 5 നകം നൽകണം. കൂടുതൽ വിവരങ്ങൾക്ക്: http://scu.kerala.gov.in .

കിറ്റ്സില്‍ ട്രാവല്‍ ആൻഡ് ടൂറിസം എം.ബി.എ

സംസ്ഥാന ടൂറിസം വകുപ്പിന്റെ മാനേജ്‌മെന്റ് ഇൻസ്റ്റിറ്റ്യൂട്ടായ കിറ്റ്സ് നടത്തുന്ന എം.ബി.എ (ട്രാവല്‍ ആൻഡ് ടൂറിസം) കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു.അംഗീകൃത സർവകലാശാലയില്‍ നിന്നും ഏതെങ്കിലും വിഷയത്തില്‍ 50 ശതമാനം മാർക്കോടെ ബിരുദവും കെമാറ്റ്/ സിമാറ്റ്/ സിഎറ്റി യോഗ്യതയും ഉള്ളവർക്കും അവസാന വർഷ ഡിഗ്രി വിദ്യാർത്ഥികള്‍ക്കും www.kittsedu.org വഴി അപേക്ഷിക്കാം. കൂടുതല്‍ വിവരങ്ങള്‍ക്ക്: www.kittsedu.org, 9446529467/ 0471- 2327707.

2024, മാർച്ച് 1, വെള്ളിയാഴ്‌ച

അടുത്ത 50 വര്‍ഷം കൊമേഴ്സ് പ്രൊഫഷലുകളുടേത്; പ്രാരംഭ ശമ്പളം 60,000 എന്നിട്ടും കൊമേഴ്സെടുക്കാൻ മടി

 

അതിവേഗം വികസിച്ചുകൊണ്ടിരിക്കുന്ന ഒരു രാജ്യവും അതോടൊപ്പം കുതിച്ചുമുന്നേറുന്ന സമ്പദ് വ്യവസ്ഥയും നിരവധി തൊഴിലവസരങ്ങളാണ് കൊമേഴ്സ് രംഗത്ത് സൃഷ്ടിക്കുന്നത്.പുതിയ നിക്ഷേപങ്ങളും സംരംഭങ്ങളുമെല്ലാം കൊമേഴ്സ് പ്രൊഫഷണലുകളുടെ സാധ്യതകള്‍ അനുദിനം വർദ്ധിക്കുന്നതിന് കാരണമാകുന്നു. അതുകൊണ്ടു തന്നെ, അടുത്ത മുപ്പത് മുതല്‍ അൻപത് വർഷത്തേക്ക് സാമ്പത്തിക മേഖലയുടെ വളർച്ചയില്‍ കൊമേഴ്സ് പ്രൊഫഷണലുകളുടെ സേവനം ഒഴിച്ചുകൂടാനാകത്തതാണ്. നിർമ്മിത ബുദ്ധിയുടെയും മറ്റ് സാങ്കേതിക മുന്നേറ്റങ്ങളുടെയും സ്വാധീനം ഉണ്ടെങ്കിലും നിരവധി സാമ്പത്തിക പ്രൊഫഷണലുകള്‍ ആഗോള സമ്പദ് വ്യവസ്ഥയുടെ കുതിപ്പിന് കരുത്തുപകരാൻ അനിവാര്യമാണെന്ന് വിദഗ്ദ്ധർ ചൂണ്ടികാണിക്കുന്നു. എന്നാല്‍ നമ്മുടെ ഇടയില്‍ എത്ര വിദ്യാർത്ഥികളാണ് ഈ സാധ്യതകള്‍ പ്രയോജനപ്പെടുത്താൻ മുന്നോട്ട് വരുന്നത്? ജീവിത വിജയത്തിലേക്ക് അനായാസം വഴിതെളിക്കുന്ന കൊമേഴ്സ് മേഖല എത്ര പേരാണ് തിരഞ്ഞെടുക്കുന്നത്?

മാറുന്ന കാലഘട്ടത്തില്‍ കൊമേഴ്സ്

ഒരു കരിയർ അല്ലെങ്കില്‍ കോഴ്സ് തിരഞ്ഞെടുക്കുമ്ബോള്‍ അതിനോടുള്ള താത്പര്യത്തോടൊപ്പം തന്നെ പ്രധാനമാണ് അത് വാഗ്ദാനം ചെയ്യുന്ന അവസരങ്ങള്‍ക്കും തുറന്നിടുന്ന സാധ്യതകള്‍ക്കും. ഇതിലൂടെ തന്നെ മികച്ച തൊഴിലവസരങ്ങളും ഉയർന്ന ശമ്ബളവും മെച്ചപ്പെട്ട ജീവിതവും ലഭിക്കാനാവും. നിലവിലെ സാഹചര്യത്തില്‍ കൊമേഴ്സ് കോഴ്സുകള്‍ ഇത്തരത്തില്‍ തിരഞ്ഞെടുക്കാൻ സാധിക്കുന്ന ഒന്നാണ്. കോഴ്സ് പൂർത്തിയാക്കി ജോലിയിലേക്ക് പ്രവേശിക്കുന്ന ഉദ്യോഗാർത്ഥിക്ക് കേരളത്തില്‍ മാത്രം 60,000 മുതല്‍ 70,000 രൂപ വരെയാണ് പ്രാരംഭ ശമ്പളമായി ലഭിക്കുന്നത്. കേരളത്തിന് പുറത്ത് ശമ്പള സ്കെയിലില്‍ വർധനവ് ഉണ്ടാകുമെന്ന കാര്യത്തിലും സംശയമില്ല.

താരതമ്യേന കുറഞ്ഞ ചെലവിലും ചെറിയ കാലയളവിലും പഠനം പൂർത്തിയാക്കാൻ സാധിക്കുന്ന കൊമേഴ്സ് കോഴ്സുകള്‍ രാജ്യത്തിനകത്തും പുറത്തും നിരവധി തൊഴിലവസരങ്ങളാണ് സൃഷ്ടിക്കുന്നത്. ആഗോള തലത്തില്‍ തന്നെ കൊമേഴ്സ് രംഗത്ത് പുതിയ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കപ്പെടുകയും ഇന്ത്യയടക്കമുള്ള രാജ്യങ്ങളില്‍ നിന്നുള്ള പ്രൊഫഷണലുകള്‍ക്ക് ഇതിന്റെ പ്രയോജനം ലഭിക്കുകയും ചെയ്യും. കൊമേഴ്സ് ബിരുദധാരികളുടെ എണ്ണം കൂടുതലാണെങ്കിലും കൊമേഴ്സ് രംഗത്തും സാമ്പത്തിക മേഖലയിലും പ്രവർത്തിക്കാൻ പ്രൊഫഷണലുകള്‍ ഇല്ലായെന്നത് ഉയർന്നു വരുന്ന ആശങ്കയാണ്.

കൊമേഴ്സ് കോഴ്സുകള്‍

കൊമേഴ്സ് രംഗത്തെതന്നെ വ്യത്യസ്ത മേഖലകളില്‍ അറിവും പരിശീലനവും നൈപുണ്യ വികസനവും വാഗ്ദാനം ചെയ്യുന്ന വ്യത്യസ്ത കോഴ്സുകള്‍ നിലവിലുണ്ട്. ഒരു വർഷം മുതല്‍ നാല് വർഷം വരെ നീളുന്ന കോഴ്സുകളാണ് കൊമേഴ്സ് മേഖലയില്‍ ഇപ്പോഴുള്ളത്. കമ്പനികളും തൊഴിലുടമകളും വിദ്യാഭ്യാസ സ്ഥാപനങ്ങളും ഒരുപോലെ അംഗീകരിക്കുകയും വലിയ സ്വീകാര്യത ലഭിക്കുകയും ചെയ്തിട്ടുള്ള നിരവധി ദേശീയ അന്തർദേശീയ കോഴ്സുകള്‍ ലഭ്യമാണ്.

പ്ലസ് ടു യോഗ്യത മാത്രംവെച്ച്‌ മറ്റ് പ്രത്യേക യോഗ്യതാ പരീക്ഷകള്‍ അഭിമുഖീകരിക്കാതെ തന്നെ അഡ്മിഷനെടുക്കാൻ സാധിക്കുന്ന കോഴ്സുകളാണ് ഇതില്‍ ബഹുഭൂരിപക്ഷവും. സിഎ, എസിസിഎ, സിഎംഎ ഇന്ത്യ, സിഎംഎ യുഎസ്, സിഎസ് തുടങ്ങിയ കോഴ്സുകളാണ് ഇതില്‍ ഏറ്റവും കൂടുതല്‍ വിദ്യാർത്ഥികള്‍ തിരഞ്ഞെടുക്കുന്നതും തൊഴിലവസരങ്ങളുള്ളതും.

എന്തുകൊണ്ട് കൊമേഴ്സ് മാറ്റി നിർത്തപ്പെടുന്നു?

കൊമേഴ്സ് കോഴ്സുകളെക്കുറിച്ചുള്ള കൃത്യമായ അവബോധം ലഭിക്കാത്തതാണ് വിദ്യാർത്ഥികളെ ഈ മേഖലയിലേക്ക് എത്തുന്നതില്‍ നിന്ന് തടയുന്ന ഒരു പ്രധാന ഘടകം. അതുകൊണ്ട് തന്നെ തങ്ങളുടെ മുന്നിലുള്ള ഈ അവസരങ്ങള്‍ പ്രയോജനപ്പെടുത്താനും അവർക്ക് സാധിക്കുന്നില്ല. ഇതിനെ സാധൂകരിക്കുന്നതാണ് 2023ലെ ആനുവല്‍ സ്റ്റാറ്റസ് ഓഫ് എഡ്യൂക്കേഷൻ റിപ്പോർട്ട് (എഎസ്‌ഇആർ). പ്ലസ് ടുവിന് ശേഷം 9.4% വിദ്യാർത്ഥികള്‍ മാത്രമാണ് കോമേഴ്സ് കോഴ്സുകള്‍ തെരഞ്ഞെടുക്കുന്നത് എന്നാണ് ഈ സർവ്വേ വ്യക്തമാക്കുന്നത് . അതേസമയം, സാമൂഹികമായ വ്യത്യസ്ത കാരണങ്ങളാല്‍ മുഖ്യധാര തൊഴില്‍ രംഗങ്ങളില്‍ നിന്ന് കൊമേഴ്സിനെ മാറ്റിനിർത്തുന്നതും വിദ്യാർത്ഥികള്‍ ഈ മേഖലയിലേക്ക് കടന്നുവരുന്നത് തടയുന്നു. നമ്മുടെ വിദ്യാഭ്യാസ മേഖലയില്‍ സയൻസ് വിഷയങ്ങള്‍ക്കും സ്ട്രീമുകള്‍ക്കും നല്‍കുന്ന അമിത പ്രാധാന്യമാണ് ഇതിനുള്ള കാരണം. മെഡിസിൻ, എഞ്ചിനീയറിംഗ്, സർക്കാർ സർവീസ് തുടങ്ങിയ ജോലികള്‍ മറ്റ് തൊഴിലുകളെ അപേക്ഷിച്ച്‌ കൂടുതല്‍ സ്ഥിരതയും സമൂഹത്തില്‍ ഉന്നത പദവിയും പ്രദാനം ചെയ്യുമെന്ന ഒരു ധാരണയും ആളുകള്‍ക്കിടയിലുണ്ട്.

കൊമേഴ്സ് വിഷയങ്ങള്‍ പഠിച്ചെടുക്കാൻ ബുദ്ധിമുട്ടുള്ളതാണെന്നും കൊമേഴ്സ് ജോലികളില്‍ സമ്മർദ്ദം കൂടുതലാണെന്നുമുള്ള മിഥ്യാധാരണയും വിദ്യാർത്ഥികളെ ഈ മേഖല തിരഞ്ഞെടുക്കുന്നതില്‍ നിന്ന് മാറ്റിനിർത്തുന്നു. എന്നാല്‍ പ്ലസ് ടുവിന് കൊമേഴ്സ് മാത്രമല്ല സയൻസും ഹ്യമാനിറ്റീസും പഠിച്ച വിദ്യാർത്ഥികള്‍ക്കും അതിന് ശേഷം കൊമേഴ്സ് കോഴ്സുകള്‍ പഠിക്കാനും മികച്ച ജോലി കണ്ടെത്താനും സാധിക്കും. ഉദാഹരണത്തിന്, കുറച്ചു മാസങ്ങള്‍ക്ക് മുമ്ബ് ഐഐസി ലക്ഷ്യയിലെ 600ഓളം വിദ്യാർത്ഥികള്‍ക്കിടയില്‍ നടത്തിയ സർവേയില്‍ 22.9% പേർ സയൻസ് വിഷയങ്ങള്‍ പഠിച്ചവരാണ്. മികച്ച കൊമേഴ്സ് കോഴ്സുകള്‍ വാഗ്ദാനം ചെയ്യുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങളും അധ്യാപകരും ഒരു സമയത്ത് കുറവായിരുന്നതും കൊമേഴ്സിലേക്ക് വിദ്യാർത്ഥികളെത്തുന്നതിന് തടസമായിരുന്നു.

കൊമേഴ്സ്: സാധ്യതകളും അവസരങ്ങളും

വാണിജ്യ, ധനകാര്യ മേഖലകളില്‍ വൈദഗ്ധ്യമുള്ള പ്രൊഫഷണലുകളുടെ വർദ്ധിച്ചുവരുന്ന ആവശ്യകതയെ സൂചിപ്പിക്കുന്നതാണ് ബിരുദതലത്തില്‍ കൊമേഴ്സ് കോഴ്സുകളുടെ ആവശ്യകതയിലുണ്ടായ ശ്രദ്ധേയമായ കുതിച്ചുചാട്ടം. നേരത്തെ സൂചിപ്പിച്ച പ്രതിസന്ധികളെയും പ്രശ്നങ്ങളെയും മാറ്റിനിർത്തിക്കൊണ്ട് കൊമേഴ്സ് തിരഞ്ഞെടുക്കുന്ന വിദ്യാർത്ഥികളുടെ എണ്ണത്തിലും വർധനവ് വ്യക്തമാണ്. ഇത്തരത്തില്‍ കൊമേഴ്സ് തിരഞ്ഞെടുക്കുന്ന വിദ്യാർത്ഥികള്‍ക്കായി നിരവധി വിദ്യാഭ്യാസ സ്ഥാപനങ്ങളും രാജ്യത്ത് പ്രവർത്തിക്കുന്നു. കേരളവും കൊമേഴ്സ് വിദ്യാർത്ഥികളുടെ ഇഷ്ട ഇടമാണ്. ഇവർക്കായി ദേശീയ അന്തർദേശീയ കോഴ്സുകളുടെ വിപുലമായ ശ്രേണിയും ലഭ്യമാണ്.

ധനകാര്യം, അക്കൗണ്ടിംഗ്, ബിസിനസ് മാനേജ്മെന്റ്, തുടങ്ങി അനുബന്ധ വിഷയങ്ങള്‍ വാഗ്ദാനം ചെയ്യുന്ന കരിയറിന് മൂല്യവത്തായ അടിത്തറയായി കൊമേഴ്സ് വിദ്യാഭ്യാസത്തെ അംഗീകരിക്കുന്നത് അടിവരയിടുകയാണ് ഈ പ്രവണത. സമ്പദ് വ്യവസ്ഥയില്‍ വർദ്ധിച്ചുവരുന്ന ആവശ്യകതയും ആഗോള വിപണികള്‍ പരസ്പരം ബന്ധപ്പെട്ടിരിക്കുന്നുവെന്നതും ഈ മുന്നേറ്റത്തിന് കരുത്തുപകരുന്നു. ഇത് മനസിലാക്കി, ഈ മേഖലകളില്‍ അഭിവൃദ്ധി പ്രാപിക്കാൻ ആവശ്യമായ വൈദഗ്ധ്യവും അറിവും ഉപയോഗിച്ച്‌ സ്വയം സജ്ജമാകുന്നതിന് കൊമേഴ്സ് കോഴ്സുകള്‍ വിദ്യാർത്ഥികളെ സഹായിക്കുന്നു.

ഇഗ്നോ ജനുവരിയില്‍ ആരംഭിക്കുന്ന ബിരുദ, ബിരുദാനന്തരബിരുദ, പി. ജി. ഡിപ്ലോമ, ഡിപ്ലോമ, സര്‍ട്ടിഫിക്കറ്റ് പ്രോഗ്രാമ്മുകളിലേക്കുള്ള പ്രവേശനം മാര്‍ച്ച്‌ 10 വരെ നീട്ടി

 

ഇന്ദിരാ ഗാന്ധി നാഷണൽ ഓപ്പൺ യൂണിവേഴ്സിറ്റി (ഇഗ്നോ) 2024 ജനുവരിയിൽ ആരംഭിക്കുന്ന അക്കാഡമിക് സെഷനലിലേക്കുള്ള ബിരുദ, ബിരുദാനന്തരബിരുദ, പി. ജി. ഡിപ്ലോമ, ഡിപ്ലോമ, സർട്ടിഫിക്കറ്റ് പ്രോഗ്രാമ്മുകളിലേക്കുള്ള   പ്രവേശനം(ഫ്രഷ് /റീ-റെജിസ്ട്രേഷൻ (200 രൂപ ലേറ്റ് ഫീ യോട് കൂടി)  മാർച്ച്   10, 2024 വരെ നീട്ടി.

എംബി എ , എം ബി എ (ബാങ്കിങ് & ഫിനാൻസ് ), എം .എസ് സി ഫിസിക്സ്, കെമിസ്ട്രി, റൂറൽ ഡെവലപ്മെൻറ്, കമ്പ്യൂട്ടർ അപ്ലിക്കേഷൻ, ടൂറിസം സ്റ്റഡീസ്, ഇംഗ്ലീഷ്, ഹിന്ദി, ഫിലോസഫി, ഗാന്ധി ആൻഡ് പീസ് സ്റ്റഡീസ്, എഡ്യൂക്കേഷൻ, പബ്ലിക് അഡ്മിനിസ്ട്രേഷൻ, എക്കണോമിക്സ്, ഹിസ്റ്ററി, പൊളിറ്റിക്കൽ സയൻസ്, സോഷിയോളജി, സൈക്കോളജി, അഡൾട്ട് എഡ്യൂക്കേഷൻ, ഡെവലപ്മെൻറ് സ്റ്റഡീസ്, ജെൻഡർ ആൻഡ് ഡെവലപ്മെൻറ് സ്റ്റഡീസ്, ഡിസ്റ്റൻസ് എഡ്യൂക്കേഷൻ, ആന്ത്രപ്പോളജി, കോമേഴ്സ്, സോഷ്യൽ വർക്ക്, ഡയറ്റെറ്റിക്സ് ആൻഡ് ഫുഡ് സർവീസ് മാനേജ്മെൻറ്, കൗൺസെല്ലിങ് ആൻഡ് ഫാമിലി തെറാപ്പി, ലൈബ്രേറി ആൻഡ് ഇൻഫർമേഷൻ സയൻസ്, ജേർണലിസം ആൻഡ് മാസ്സ്കമ്മ്യൂണിക്കേഷൻ, എൻവിറോൺമെന്റൽ സ്റ്റഡീസ്  തുടങ്ങി വിവിധ വിഷയങ്ങളിൽ ബിരുദ, ബിരുദാനന്തരബിരുദ, പി. ജി. ഡിപ്ലോമ, ഡിപ്ലോമ, സർട്ടിഫിക്കറ്റ് പ്രോഗ്രാമ്മുകളിലേക്ക്  അപേക്ഷകൾ സമർപ്പിക്കാവുന്നതാണ്.

പ്രവേശനത്തിനുള്ള അപേക്ഷകൾ ഇനിപ്പറയുന്ന ലിങ്ക് വഴി ഓൺലൈനായി സമർപ്പിക്കണം: https://ignouadmission.samarth.edu.in/ ഇഗ്നോ ഓൺലൈൻ സംവിധാനം വഴി നിലവിൽ ജനുവരി  2024 സെഷനിലേക്ക് രെജിസ്റ്റർ ചെയ്തിട്ടുള്ള പഠിതാക്കൾ അവരുടെ യുസർ നെയിമും പാസ്വേർഡും ഉപയോഗിച്ച് അപേക്ഷ പരിശോധിക്കുകയും ന്യുനതകൾ എന്തെങ്കിലുമുണ്ടെങ്കിൽ പ്രവേശനം ഉറപ്പുവരുത്തുന്നതിന് മുൻപ് അവ നീക്കം ചെയ്യേണ്ടതുമാണ്. വിശദവിവരങ്ങള്‍ക്കായ് താഴെ കാണുന്ന വിലാസത്തില്‍ ബന്ധപ്പെടുക

ഇഗ്നോ മേഖലാ കേന്ദ്രം 

ഇന്ദിരാഗാന്ധി നാഷണ

ഓപ്പൻ ‍ യൂണിവേഴ്സിറ്റി 

റീജിയണല്‍ സെന്റർ 

തിരുവനന്തപുരം മുട്ടത്തറ

വലിയതുറ പി. പിൻ -695 008 

ഫോണ്‍‍:0471-2344113/2344120/9447044132.

ഇമെയിൽ‍ :rctrivandrum@ignou.ac.in

 




വെക്കേഷൻ കമ്പ്യൂട്ടർ കോഴ്‌സിന് അപേക്ഷ ക്ഷണിച്ചു

 


എല്‍.ബി.എസ് സെന്റർ ഫോർ സയൻസ് ആൻഡ് ടെക്‌നോളജിയുടെ പൂജപ്പുരയിലെ എല്‍ ബി എസ് ഐറ്റി ഡബ്യു ക്യാമ്പസിലെ പരിശീലന കേന്ദ്രത്തില്‍ മാർച്ചില്‍ ആരംഭിക്കുന്ന ഡാറ്റാ എൻട്രി ആൻഡ് ഓഫീസ് ഓട്ടോമേഷൻ വെക്കേഷൻ കോഴ്‌സിന് എസ്‌എസ്‌എല്‍സി പാസായവരില്‍ നിന്നും ഈ വർഷത്തെ എസ്‌എസ്‌എല്‍സി പരീക്ഷ എഴുതാൻ തയ്യാറെടുക്കുന്നവരില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു.മാർച്ച്‌ 15 വരെ www.lbscentre.kerala.gov.in മുഖേന അപേക്ഷിക്കാം. കൂടുതല്‍ വിവരങ്ങള്‍ക്ക്: 0471-2560333.

സംസ്ഥാനത്തെ ബി.എസ്.സി നഴ്‌സിംഗ് പ്രവേശനം എന്‍ട്രന്‍സ് പരീക്ഷ വഴി: വീണാ ജോര്‍ജ്

 

2024-2025 അധ്യായന വര്‍ഷം മുതല്‍ ഇത് നടപ്പിലാക്കുമെന്നും മന്ത്രി അറിയിച്ചു.പ്രവേശനപരീക്ഷയുടെ അടിസ്ഥാനത്തിലാകണം നഴ്‌സിങ് പ്രവേശനം നിയന്ത്രിക്കാനെന്ന് ഇന്ത്യൻ നഴ്‌സിങ് കൗണ്‍സില്‍ നിർദേശം നല്‍കിയിരുന്നു. ഇതിനെ തുടർന്നാണ് നടപടി.

കഴിഞ്ഞ അധ്യയന വർഷം പ്രവേശനപരീക്ഷ നടത്താൻ തീരുമാനിച്ചെങ്കിലും മുൻവർഷത്തെ പ്രവേശനരീതി തുടരാമെന്ന് ആരോഗ്യവകുപ്പ് തീരുമാനിക്കുകയായിരുന്നു. അക്കാദമിക് നിലവാരം ഉറപ്പാക്കുന്നതിന്റെ ഭാഗമായി ഏർപ്പെടുത്തേണ്ട പ്രവേശനപരീക്ഷ ഉപേക്ഷിക്കുന്നത് വിദ്യാർഥികളുടെ ഭാവിയെ ബാധിക്കുമെന്ന നിലപാടാണ് ഇന്ത്യൻ നഴ്‌സിങ് കൗണ്‍സില്‍ അംഗങ്ങള്‍ക്കുള്ളത്.

കഴിഞ്ഞ കൊല്ലം പ്രവേശനപരീക്ഷ നടത്തുന്നതിന് മതിയായ സമയം ലഭിക്കില്ലെന്ന കാരണം ചൂണ്ടിക്കാട്ടിയാണ് പരീക്ഷ ഉപേക്ഷിച്ചതെങ്കിലും മാനേജ്‌മെന്റുകളുടെ സമ്മർദമാണ് അതിന് പിന്നിലെന്ന് ആരോപണം ഉയർന്നിരുന്നു.ബി.എസ്‌സി. നഴ്‌സിങ്ങിന് 50 ശതമാനം മാനേജ്‌മെന്റ് സീറ്റുകളില്‍ മാനേജ്‌മെന്റുകള്‍ നേരിട്ടാണ് പ്രവേശനം നടത്തുന്നത്. അവശേഷിക്കുന്ന 50 ശതമാനം സർക്കാർ സീറ്റുകളിലാണ് എല്‍.ബി.എസ്. വഴി പ്രവേശനം നടത്തുന്നത്. ഇങ്ങനെയായിരുന്നു കഴിഞ്ഞ കൊല്ലം തീരുമാനിച്ചിരുന്നത്.


കോളേജ് വിദ്യാര്‍ത്ഥികള്‍ക്ക് സന്തോഷവാര്‍ത്ത; വര്‍ഷം 60,000 രൂപവരെ നിങ്ങള്‍ക്ക് സൗജന്യമായി ലഭിക്കും, ചെയ്യേണ്ടത് ഇത്രമാത്രം

 

സംസ്ഥാനത്തെ വിവിധ സർവകലാശാലകള്‍ക്ക് കീഴിലുള്ള സർക്കാർ/ എയ്ഡഡ് ആർട്സ് ആൻഡ് സയൻസ് കോളേജുകളിലും, ഐ എച്ച്‌ ആർ ഡി അപ്ലൈഡ് സയൻസ് കോളേജുകളിലും 2023-24 അദ്ധ്യയനവർഷം ബിരുദ കോഴ്സുകളില്‍ (ഒന്നാം വർഷ പ്രോഗ്രാമുകളിലേയ്ക്ക്) പ്രവേശനം ലഭിച്ച വിദ്യാർത്ഥികള്‍ക്കുള്ള ഉന്നത വിദ്യാഭ്യാസ സ്കോളർഷിപ്പിന് ഇപ്പോള്‍ അപേക്ഷിക്കാം.പുതിയ അപേക്ഷകളാണ് ഇപ്പോള്‍ ക്ഷണിച്ചിരിക്കുന്നത്. പുതുക്കുന്നതിനുള്ള അപേക്ഷ പിന്നീട് വിളിക്കുന്നതാണ്. ഓണ്‍ലൈനായി അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി മാർച്ച്‌ 18 ആണ്.

ആർക്കൊക്കെ അപേക്ഷിക്കാം?

1.കേരളത്തിലെ റഗുലർ ആർട്സ് ആൻഡ് സയൻസ് (സർക്കാർ/എയ്ഡഡ്) കോളേജുകളിലെ ഒന്നാം വർഷ ബിരുദ വിദ്യാർത്ഥികള്‍ ആയിരിക്കണം.

2.പ്രൊഫഷണല്‍ കോഴ്സുകള്‍ക്കും, സെല്‍ഫ് ഫിനാൻസിംഗ് കോഴ്സുകള്‍ക്കും പഠിക്കുന്ന വിദ്യാർത്ഥികള്‍ അപേക്ഷിക്കാൻ കഴിയില്ല.

3.വികലാംഗ വിദ്യാർത്ഥികള്‍ക്ക് 25 ശതമാനത്തിലധികം സ്കോളർഷിപ്പ് ലഭിക്കുന്നതാണ്.

ആനുകൂല്യങ്ങള്‍

ബിരുദം മുതല്‍ ബിരുദാനന്തര ബിരുദം വരെ തുടർച്ചയായി ലഭിക്കുന്ന സ്‌കോളർഷിപ്പാണ് ഇത്. ബിരുദതലത്തില്‍ ഒന്നാം വർഷം 12,000 രൂപയും രണ്ടാം വർഷം 18,000രൂപയും മൂന്നാം വർഷം 24,000 രൂപയും സ്കോളർഷിപ്പായി ലഭിക്കും. തുടർന്ന് ബിരുദാനന്തരബിരുദ തലത്തിലെ ഒന്നാം വർഷം 40,000രൂപയും രണ്ടാം വർഷം 60,000രൂപയും സ്‌കോളർഷിപ്പായി ലഭിക്കുന്നതാണ്.

അറിഞ്ഞിരിക്കേണ്ട കാര്യങ്ങള്‍

അപേക്ഷ ഓണ്‍ലൈനായി ചെയ്ത ശേഷം അതിന്റെ പ്രിന്റ് ഔട്ട്, നിർദിഷ്ട രേഖകള്‍ സഹിതം സ്ഥാപന മേധാവിക്ക് സമർപ്പിക്കണം. മറ്റ് സ്കോള‌ർഷിപ്പുകള്‍ക്ക് അപേക്ഷിക്കുന്നവർക്കും ഇതിന് അപേക്ഷിക്കാമെങ്കിലും ഹയർ എജ്യൂക്കേഷൻ സ്കോളർഷിപ്പ് ലഭിക്കുന്നവർ മറ്റുള്ളവ ഒഴിവാക്കേണ്ടതാണ്.

സ്‌പേസ് സ്റ്റഡി കേരളത്തില്‍; കോഴ്‌സിന് ശേഷം ഐ.എസ്.ആര്‍.ഒയില്‍ ജോലി; ഐ.ഐ.എസ്.ടി തിരുവനന്തപുരത്ത് പഠിക്കാം

 

ബഹിരാകാശ മേഖലയില്‍ താല്‍പര്യമുള്ളവര്‍ക്ക് പഠിക്കാനും തുടര്‍ന്ന് ഐ.എസ്.ആര്‍.ഒ അടക്കമുള്ള മികച്ച സ്ഥാപനങ്ങളില്‍ സയന്റിസ്റ്റ്/ എഞ്ചിനീയര്‍ തസ്തികകളിലെത്താന്‍ പര്യാപ്തമാക്കുകയും ചെയ്യുന്ന സ്ഥാപനമാണ് തിരുവനന്തപുരം വലിയ മേഖലയിലെ ഐ.ഐ.എസ്.ടി (ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സ്‌പേസ് സയന്‍സ് ആന്‍ഡ് ടെക്‌നോളജി) കേന്ദ്ര ബഹിരാകാശ വകുപ്പിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന സ്വയംഭരണ സ്ഥാപനമാണിത്.വിവിധ മേഖലകളില്‍ യു.ജി, ഡ്യുവല്‍ ഡിഗ്രി, പിജി, പിഎച്ച്‌ഡി പ്രോഗ്രാമുകള്‍ക്ക് അവസരമുണ്ട്.

യു.ജി/ ഡ്യുവല്‍ ഡിഗ്രി പ്രോഗ്രാമുകള്‍

പ്ലസ് ടു സയന്‍സ് വിദ്യാര്‍ഥികള്‍ക്ക് അപേക്ഷിക്കാവുന്ന മൂന്ന് പ്രോഗ്രാമുകളുണ്ട്. എയറോസ്‌പേസ് എഞ്ചിനീയറിങ്, ഇലക്‌ട്രോണിക്‌സ് ആന്‍ഡ് കമ്മ്യൂണിക്കേഷന്‍ എഞ്ചിനീയറിങ് (ഏവിയോണിക്‌സ്) എന്നിവയില്‍ നാലുവര്‍ഷ ബി.ടെക് പ്രോഗ്രാമുകള്‍ (75 സീറ്റുകള്‍ വീതം), അഞ്ചു വര്‍ഷ ഡ്യുവല്‍ ഡിഗ്രി (ബി.ടെക് എഞ്ചിനീയറിങ് ഫിസിക്‌സ്+ മാസ്റ്റര്‍ ഓഫ് സയന്‍സ്/ മാസ്റ്റര്‍ ഓഫ് ടെക്‌നോളജി) പ്രോഗ്രാം (24 സീറ്റുകള്‍) എന്നിവ.

മാസ്റ്റര്‍ ഓഫ് സയന്‍സ്- ആസ്‌ട്രോണമി& ആസ്‌ട്രോ ഫിസിക്‌സ്, സോളിഡ് സ്‌റ്റേറ്റ് ഫിസിക്‌സ് എന്നിവയിലൊന്നിലും മാസ്റ്റര്‍ ഓഫ് ടെക്‌നോളജി- എര്‍ത്ത് സിസ്റ്റം സയന്‍സ്, ഒപ്റ്റിക്കല്‍ എഞ്ചിനീയറിങ് എന്നിവയിലൊന്നിലുമാകാം.

പ്ലസ് ടു തലത്തില്‍ 75 ശതമാനം മാര്‍ക്കും ജെ.ഇ.ഇ അഡ്വാന്‍സ്ഡ് പരീക്ഷയില്‍ യോഗ്യതയും നേടണം. ജെ.ഇ.ഇ അഡ്വാന്‍സ്ഡ് റാങ്ക് പരിഗണിച്ചാണ് പ്രവേശനം. മെയ് 26നാണ് ജെ.ഇ.ഇ അഡ്വാന്‍സ്ഡ് പരീക്ഷ. താല്‍പര്യമുള്ളവര്‍ ഐ.ഐ.എസ്.ടി അഡ്മിഷന്‍ പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യണം. ഈ വര്‍ഷത്തെ വിജ്ഞാപനം വന്നിട്ടില്ല. മികച്ച അക്കാദമിക നിലവാരം പുലര്‍ത്തുന്ന വിദ്യാര്‍ഥികള്‍ക്ക് പഠനത്തിന് ഫീസിളവുണ്ട്.

പിജി പ്രോഗ്രാമുകള്‍

എയറോ ഡൈനാമിക്‌സ്, ഫ്‌ലൈറ്റ് മെക്കാനിക്‌സ്, ക്വാണ്ടം ടെക്‌നോളജി, സ്ട്രക്‌ച്ചേഴ്‌സ് & ഡിസൈന്‍, തെര്‍മല്‍& പ്രൊപ്പല്‍ഷന്‍, കണ്‍ട്രോണ്‍ സിസ്റ്റംസ്, ഡിജിറ്റല്‍ സിഗ്നല്‍ പ്രോസസിങ്, ആര്‍. എഫ് & മൈക്രോവേവ് എഞ്ചിനീയറിങ്, വി.എല്‍.എസ്.ഐ & മൈക്രോസിസ്റ്റംസ്, പവര്‍ ഇലക്‌ട്രോണിക്‌സ്, മെറ്റീരിയല്‍സ് സയന്‍സ്& ടെക്‌നോളജി, എര്‍ത്ത് സിസ്റ്റം സയന്‍സ്, ജിയോ ഇന്‍ഫര്‍മാറ്റിക്‌സ്, മെഷീന്‍ ലേണിങ് ആന്‍ഡ് കംപ്യൂട്ടിങ്, ഒപ്റ്റിക്കല്‍ എഞ്ചിനീയറിങ് എന്നിവയില്‍ എം.ടെക് പ്രോഗ്രാമുകളും ആസ്‌ട്രോണമി& ആസ്‌ട്രോ ഫിസിക്‌സില്‍ എം.എസ്.സി പ്രോഗ്രാമും ലഭ്യമാണ്.

ബി.ടെക്/ എം.എസ്/ എം.എസ്.സിക്കാര്‍ക്കാണ് പ്രവേശനം. ഗേറ്റ്/ ജെസ്റ്റ് സ്‌കോറുകല്‍ പരിഗണിച്ചാണ് പ്രാഥമിക സെലക്ഷന്‍. ശേഷം അഭിമുഖവുമുണ്ടാവും.

പി.എച്ച്‌.ഡി പ്രോഗ്രാമുകള്‍

എയറോസ്‌പേസ് എഞ്ചിനീയറിങ്& ഏവിയോണിക്‌സ്, എര്‍ത്ത് & സ്‌പേസ് സയന്‍സസ്, ഹ്യുമാനിറ്റീസ്, മാത്തമാറ്റിക്‌സ്, ഫിസിക്‌സ്, കെമിസ്ട്രി എന്നീ വിഷയങ്ങളില്‍ ഗവേഷണത്തിനും അവസരമുണ്ട്.

എഞ്ചിനീയറിങ്/ ടെക്‌നോളജി മാസ്‌റ്റേഴ്‌സ്, സയന്‍സ് മാസ്‌റ്റേഴ്‌സ്, ഹ്യുമാനിറ്റീസ്/ മാനേജ്‌മെന്റ്/ സോഷ്യല്‍ സയന്‍സസ് മാസ്‌റ്റേഴ്‌സ് എന്നിവയാണ് യോഗ്യത. ഗേറ്റ്/ യു.ജി.സി- സി.എസ്.ഐ.ആര്‍, നെറ്റ്- ജെ.ആര്‍.എഫ്/ ലക്ച്ചര്‍ഷിപ്പ്, എന്‍.ബി.എച്ച്‌.എം/ ജസ്റ്റ്/ യു.ജി.സി- നെറ്റ്- ജെ.ആര്‍.എഫ് തുടങ്ങിയ എലിജിബിലിറ്റി ടെസ്റ്റുകളിലൊന്നില്‍ യോഗ്യത നേടണം. വിവിധ പ്രോഗ്രാമുകള്‍ക്ക് ഓണ്‍ലൈന്‍ സ്‌ക്രീനിങ് ടെസ്റ്റ്/ അഭിമുഖം എന്നിവ അടിസ്ഥാനമാക്കിയാണ് പ്രവേശനം. വിശദ വിവരങ്ങള്‍ക്ക് www.iist.ac.in സന്ദര്‍ശിക്കുക.

പ്ലസ് ടുക്കാര്‍ക്ക് ഐ.ഐ.എം പ്രവേശനം

 

ബിരുദപഠനത്തിന് ശേഷമുള്ള ഒരു പ്രധാന ഓപ്ഷനാണല്ലോ മാനേജ്‌മെന്റ് പ്രോഗ്രാമുകള്‍. എന്നാല്‍ ഏത് സ്ട്രീമില്‍ പ്ലസ് ടു പൂര്‍ത്തിയാക്കിയവര്‍ക്കും മാനേജ്‌മെന്റ് പ്രോഗ്രാമുകള്‍ പഠിക്കാനുള്ള അവസരമാണ് ഇന്റഗ്രേറ്റഡ് മാനേജ്‌മെന്റ് പ്രോഗ്രാമുകള്‍ (ഐ.പി.എം) നല്‍കുന്നത്. അഞ്ചു വര്‍ഷമാണ് കോഴ്‌സ് ദൈര്‍ഘ്യം. ഇത്തവണ പ്ലസ് ടു പരീക്ഷയെഴുതുന്നവര്‍ക്കും അവസരമുണ്ട്.അഞ്ച് ഐ.ഐ.എമ്മുകള്‍ (ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട്‌സ് ഓഫ് മാനേജ്‌മെന്റ് ) അടക്കം വിവിധ സ്ഥാപനങ്ങളില്‍ ഇത്തരം പ്രോഗ്രാമുകളുണ്ട്. ചില സ്ഥാപനങ്ങളില്‍ മൂന്നുവര്‍ഷത്തെ പഠനം വിജയകരമായി പൂര്‍ത്തിയാക്കുന്നവര്‍ക്ക് ബിരുദവുമായി പുറത്തു വരാനും (എക്‌സിറ്റ് ഓപ്ഷന്‍) സാധിക്കും. പഠനചെലവ് അല്‍പം കൂടുതലാണെങ്കിലും വിജയകരമായി പൂര്‍ത്തിയാക്കിയാല്‍ മികച്ച കരിയര്‍ ഉറപ്പാണ്. ഇന്‍ഡോര്‍, രോത്തക്ക് ഐ.ഐ.എമ്മുകളിലെ ഐ.പി.എം പ്രോഗ്രാമുകളുടെ അപേക്ഷാ സമയമാണിപ്പോള്‍.

ഐ.ഐ.എം ഇന്‍ഡോര്‍

ഇന്ത്യയില്‍ ഇത്തരം പ്രോഗ്രാമുകള്‍ ആരംഭിച്ച ആദ്യത്തെ സ്ഥാപനമാണിത്.സ്ഥാപനം നടത്തുന്ന അഭിരുചി പരീക്ഷ (ഇന്റഗ്രേറ്റഡ് പ്രോഗ്രാം ഇന്‍ മാനേജ്‌മെന്റ് ആപ്റ്റിറ്റിയൂഡ് ടെസ്റ്റ് IPMAT), വ്യക്തിഗത അഭിമുഖം എന്നിവ അടിസ്ഥാനമാക്കിയാണ് പ്രവേശനം. അഞ്ചുവര്‍ഷത്തെ ഇന്റഗ്രേറ്റഡ് പ്രോഗ്രാം ഇന്‍ മാനേജ്‌മെന്റ് (IPM) ഡ്യുവല്‍ ഡിഗ്രി പ്രോഗ്രാം പഠനത്തിന് ശേഷം ബാച്ച്‌ലര്‍ ഓഫ് ആര്‍ട്‌സ് (ഫൗണ്ടേഷന്‍സ് ഓഫ് മാനേജ്‌മെന്റ് ), മാസ്റ്റര്‍ ഓഫ് ബിസിനസ് അഡ്മിനിസ്‌ട്രേഷന്‍ എന്നീ ബിരുദങ്ങള്‍ ലഭിക്കും. മൂന്ന് വര്‍ഷം കഴിഞ്ഞ് എക്‌സിറ്റ് ഒപ്ഷനുമുണ്ട് .150 സീറ്റുകളാണുള്ളത്. മെയ് 23 നാണ് കംപ്യൂട്ടറധിഷ്ഠിത അഭിരുചി പരീക്ഷ .രണ്ട് മണിക്കൂര്‍ പരീക്ഷ. ക്വാണ്ടിറ്റേറ്റിവ് എബിലിറ്റി, വെര്‍ബല്‍ എബിലിറ്റി ചോദ്യങ്ങള്‍. മാര്‍ച്ച്‌ 26 വരെ ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്യാം. 4130 രൂപയാണ് ഫീസ്. പട്ടിക /ഭിന്നശേഷി വിഭാഗക്കാര്‍ക്ക് 2065 രൂപ മതി. തിരുവനന്തപുരം, കോഴിക്കോട് അടക്കം 36 പരീക്ഷാ കേന്ദ്രങ്ങളുണ്ട്.വെബ്‌സൈറ്റ്: www.iimidr.ac.in.

ഐ.ഐ.എം റാഞ്ചിയിലെ ഫുള്‍ ടൈം റസിഡന്‍ഷ്യല്‍ രീതിയിലുള്ള ഇന്റഗ്രേറ്റഡ് ബാച്ച്‌ലര്‍ ഓഫ് ബിസിനസ് മാനേജ്‌മെന്റ് മാസ്റ്റര്‍ ഓഫ് ബിസിനസ് അഡ്മിനിസ്‌ട്രേഷന്‍ (ബി.ബി.എ എം.ബി.എ) പ്രോഗ്രാം പ്രവേശനത്തിനും ഐ.ഐ.എം ഇന്‍ഡോര്‍ നടത്തുന്ന പ്രവേശന പരീക്ഷയുടെ (IPMAT) സ്‌കോറാണ് പരിഗണിക്കാറുള്ളത് (iimranchi.ac.in).

ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫോറിന്‍ ട്രെയ്ഡ് (ഐ.ഐ.എഫ്.ടി) കാക്കിനട കാമ്പസിലെ ഇന്റഗ്രേറ്റഡ് പ്രോഗ്രാം ഇന്‍ മാനേജ്‌മെന്റ് ( ബി.ബി.എ ബിസിനസ് അനലിസ്റ്റിക്‌സ് & എം.ബി.എ ഇന്റര്‍നാഷണല്‍ ബിസിനസ്) പ്രോഗ്രാമിന്റെ പ്രവേശനത്തിനും ഐപിമാറ്റ് ഇന്‍ഡോര്‍ സ്‌കോര്‍ പരിഗണിക്കാറുണ്ട്. (www.iift.ac.in).

ഐ.ഐ.എം രോത്തക്ക്

ഐ.ഐ.എം രോത്തക്കിലെ അഞ്ചുവര്‍ഷ പഠനത്തിന് ശേഷം ബാച്ച്‌ലര്‍ ഓഫ് ബിസിനസ് അഡ്മിനിസ്‌ട്രേഷന്‍ (ബി.ബി.എ) മാസ്റ്റര്‍ ഓഫ് ബിസിനസ് അഡ്മിനിസ്‌ട്രേഷന്‍ (എം.ബി.എ) യോഗ്യതയാണ് ലഭിക്കുന്നത്. എക്‌സിറ്റ് ഒപ്ഷനുമുണ്ട്.സ്ഥാപനം നടത്തുന്ന അഭിരുചി പരീക്ഷ (IPMAT), വ്യക്തിഗത അഭിമുഖം, മുന്‍ അക്കാദമിക മികവ് (10th/ 12th) എന്നിവ അടിസ്ഥാനമാക്കിയാണ് പ്രവേശനം.പത്തിലും പന്ത്രണ്ടിലും 60 ശതമാനം മാര്‍ക്കോടെ വിജയിച്ചിരിക്കണം. പട്ടിക/ഭിന്നശേഷി വിഭാഗക്കാര്‍ക്ക് 55 ശതമാനം മാര്‍ക്ക് മതി. മെയ് 18 നാണ് പരീക്ഷ .ക്വാണ്ടിറ്റേറ്റീവ് എബിലിറ്റി, ലോജിക്കല്‍ റീസണിങ്, വെര്‍ബല്‍ എബിലിറ്റി എന്നിവയില്‍ 40 ചോദ്യങ്ങളുണ്ടാകും.

സ്ഥാപനം നടത്തുന്ന ഇന്റഗ്രേറ്റഡ് പ്രോഗ്രാം ഇന്‍ ലോ (IPL) വിന് പ്രവേശനമാഗ്രഹിക്കുന്നവര്‍ നാലാമത് സെക്ഷനായ ലോജിക്കല്‍ റീസണിങ് (20 ചോദ്യങ്ങള്‍ ) കൂടെ എഴുതേണ്ടതുണ്ട്. പരീക്ഷയ്ക്ക് ഏപ്രില്‍ 10 വരെ ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്യാം. 4500 രൂപയാണ് അപേക്ഷാ ഫീസ്. ജൂണ്‍ രണ്ടാം വാരത്തിലായിരിക്കും ഇന്റര്‍വ്യൂ. ആകെ 165 സീറ്റുകളാണുള്ളത്. വെബ്‌സൈറ്റ്: www.iimrohtak.ac.in

ജമ്മു, ബോധ്ഗയ ഐ.ഐ.എമ്മുകളിലെ ഇന്റഗ്രേറ്റഡ് പ്രോഗ്രാമുകളുടെ പ്രവേശന പരീക്ഷയായ ജിപ്മാറ്റ് (JIPMAT) ന്റെ വിജ്ഞാപനം ഉടന്‍ പ്രതീക്ഷിക്കാം.

നള്‍സാര്‍ ഹൈദരാബാദ്, നര്‍സി മോന്‍ജി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റ് സ്റ്റഡീസ് മുംബൈ,ഡൂണ്‍ ബിസിനസ് സ്‌കൂള്‍ ഡെറാഡൂണ്‍, മുംബൈ യൂനിവേഴ്‌സിറ്റി, ആന്ധ്രാ യൂനിവേഴ്‌സിറ്റി, ജിന്‍ഡാല്‍ ഗ്ലോബല്‍ ബിസിനസ് സ്‌കൂള്‍ സോനിപ്പത്ത്, നിര്‍മ യൂനിവേഴ്‌സിറ്റി, സെന്‍ട്രല്‍ ട്രൈബല്‍ യൂനിവേഴ്‌സിറ്റി ആന്ധ്രപ്രദേശ്,നാഷണല്‍ ഫോറന്‍സിക് യൂനിവേഴ്‌സിറ്റി ഗുജറാത്ത് , കുരുക്ഷേത്ര യൂനിവേഴ്‌സിറ്റി, മണിപ്പാല്‍ അക്കാദമി ഓഫ് ഹയര്‍ എജ്യുക്കേഷന്‍ തുടങ്ങിയ സ്ഥാപനങ്ങളിലും വിവിധ ഇന്റഗ്രേറ്റഡ് മാനേജ്‌മെന്റ് പ്രോഗ്രാമുകള്‍ ലഭ്യമാണ്.

പ്ലസ്ടു കഴിഞ്ഞ് എങ്ങോട്ട്? എൻജിനീയറിങ്ങിലെ പുത്തൻ പ്രവണതകള്‍ അറിയാം

 

രാജ്യത്ത് എൻജിനീയറിങ് കോഴ്സുകള്‍ക്ക് ചേരാനാഗ്രഹിക്കുന്ന വിദ്യാർത്ഥികളുടെ എണ്ണം വർദ്ധിച്ചു വരുന്നു. പ്ലസ് ടു സയൻസ് പൂർത്തിയാക്കിയ വിദ്യാർത്ഥികള്‍ കൂടുതലായി തെരഞ്ഞെടുക്കുന്ന പ്രധാനപ്പെട്ട കോഴ്സ് എൻജിനീയറിങ് തന്നെയാണ്.

രാജ്യത്ത് പ്രതിവർഷം 6 ലക്ഷത്തിലധികം ബിടെക് ബിരുദധാരികളാണ് പഠിച്ചിറങ്ങുന്നത്. ചേരുന്നതിനു മുമ്പായി വിദ്യാർത്ഥിയുടെ താത്പര്യം, അഭിരുചി, മനോഭാവം, ലക്ഷ്യം, കോഴ്സിന്റെ പ്രസക്തി എന്നിവ പ്രത്യേകം വിലയിരുത്തണം. തീരെ താത്പര്യമില്ലാത്ത വിദ്യാർത്ഥികള്‍ എൻജിനീയറിങ്ങിന് ചേരുന്ന പ്രവണതയും രാജ്യത്ത് വർദ്ധിച്ചുവരുന്നു. ഇതിലൂടെ തൊഴില്‍ ലഭ്യത മികവ് കുറയാനിടവരുന്നു. ഫിസിക്സിലും മാത്തമാറ്റിക്സിലും താത്പര്യമുള്ള വിദ്യാർത്ഥികള്‍ മാത്രമേ എൻജിനീയറിങ് കോഴ്സുകള്‍ക്കു ചേരാവൂ. എൻജിനീയറിങ് ബ്രാഞ്ചുകള്‍ തിരഞ്ഞെടുക്കുമ്പോഴും  നിരവധി കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടതുണ്ട്. വിദ്യാർത്ഥിയുടെ കഴിവ് പ്രത്യേകം വിലയിരുത്തണം. തൊഴില്‍ നൈപുണ്യശേഷി ഏറ്റവും പ്രധാനപ്പെട്ടതാണ്. എൻജിനീയറിങ് തൊഴില്‍ മേഖലയില്‍ ലോകത്താകമാനം വലിയ മാറ്റങ്ങള്‍ പ്രകടമാണ്. ഈ മാറ്റങ്ങള്‍ക്കുതകുന്ന ബ്രാഞ്ച് എടുക്കാൻ പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്. വിദ്യാർത്ഥി തീരുമാനിക്കേണ്ടത് കോർ മേഖലയിലോ, സേവനമേഖലയിലോ പ്രവർത്തിക്കാൻ താല്പര്യമെങ്കില്‍ അതിനുതകുന്ന ബ്രാഞ്ച് എടുക്കാൻ ശ്രദ്ധിക്കണം. എൻജിനീയറിങ് കോളജുകളില്‍ കോഴ്സ് പാതിവഴിയില്‍ ഉപേക്ഷിക്കുന്ന വിദ്യാർത്ഥികളുടെ എണ്ണം വർദ്ധിച്ചു വരുന്ന സാഹചര്യത്തില്‍, താല്പര്യമില്ലാത്ത വിദ്യാർത്ഥികളെ രക്ഷിതാക്കള്‍ നിർബന്ധിച്ചു കോഴ്സുകള്‍ക്ക് ചേർക്കുന്ന പ്രവണത തീർത്തും ഒഴിവാക്കേണ്ടതാണ്. പ്ലസ് ടു ബോർഡ് പരീക്ഷ കഴിയുന്നതോടുകൂടി നിരവധി പ്രവേശന പരീക്ഷകളാണ് വിദ്യാർത്ഥികളെ കാത്തിരിക്കുന്നത്. ജെ ഇ ഇ മെയിൻ, ജെഇഇ അഡ്വാൻസ്ഡ്, കീം, കുസാറ്റ്-കാറ്റ്, സി യു ഇ ടി, ബിറ്റ് സാറ്റ് എന്നിവ ഇവയില്‍പ്പെടുന്നു.

രാജ്യത്തെ എൻജിനീയറിങ് കോളജുകളുടെ എണ്ണം വർദ്ധിച്ചു വരുമ്പോള്‍, പഠിച്ചിറങ്ങുന്ന ബിരുദധാരികളുടെ തൊഴില്‍ ലഭ്യത മികവ് ശ്രദ്ധയോടെ വിലയിരുത്തേണ്ടതുണ്ട്. എൻജിനീയറിംഗ് കോളേജുകളുടെ മികവ് വ്യവസായ സ്ഥാപനങ്ങളുമായുള്ള സുസ്ഥിര സഹകരണത്തിലൂടെ മാത്രമേ സാധ്യമാകൂ. വ്യവസായ സ്ഥാപനങ്ങളുമായുള്ള അക്കാദമിയ ഇൻഡസ്ട്രി സഹകരണം വിദ്യാർത്ഥികള്‍ക്ക് കൂടുതല്‍ ഇന്റേണ്‍ഷിപ്, സ്കില്‍ വികസന, പ്ലേസ്മെന്റ് അവസരങ്ങള്‍ ഉറപ്പുവരുത്തും. ഇതിലൂടെ മികച്ച പ്ലെയ്സ്മെൻറ് ലഭിക്കാനുള്ള സാധ്യതയും വളരെ കൂടുതലാണ്. എൻജിനീയറിങ് പ്രോഗ്രാമിന് വേണ്ടി വിദ്യാർത്ഥികള്‍ മികച്ച എൻജിനീയറിങ് കോളേജുകള്‍ തിരഞ്ഞെടുക്കണം. കോളേജുകളുടെ മികവ് തന്നെയാണ് പ്ലേസ്മെന്റ് തീരുമാനിക്കുന്നതിലെ പ്രധാനപ്പെട്ട ഘടകം. മികച്ച ഭൗതിക സൗകര്യം, അക്കാദമിക് മികവ്, ഗവേഷണ മേഖലയ്ക്ക് നല്‍കുന്ന പ്രാധാന്യം, ഭൗതികസൗകര്യങ്ങള്‍, വ്യവസായ സ്ഥാപനങ്ങളുമായുള്ള അക്കാദമിയ ഇൻഡസ്ട്രി സഹകരണം എന്നിവ വളരെ പ്രധാനപ്പെട്ടതാണ്. സ്ഥാപനങ്ങളിലെ മുൻകാല പ്ലേസ്മെന്റ്, പ്ലേസ്മെന്റ് നല്‍കുന്ന കമ്പനികള്‍, ശമ്പളം എന്നിവ പ്രത്യേകം വിലയിരുത്തേണ്ടതാണ്. മുൻവർഷങ്ങളെ അപേക്ഷിച്ച്‌ പ്ലേസ്മെന്റിലും വലിയ മാറ്റങ്ങള്‍ ദൃശ്യമാണ്. മിക്ക കോളേജുകളിലും കമ്പുട്ടർ സയൻസ് എൻജിനീയറിങ്ങിന് പ്ലേസ്മെന്റ് വർദ്ധിച്ചു വരുമ്ബോള്‍, മറ്റു ബ്രാഞ്ചുകള്‍ക്ക് വേണ്ടത്ര പ്രാധാന്യം ലഭിക്കുന്നുമില്ല. മറ്റു എൻജിനീയറിങ് ബ്രാഞ്ചുകള്‍ക്കുള്ള പ്ലേസ്മെന്റും വിലയിരുത്തേണ്ടതുണ്ട്. കോളേജുകളുടെ നിലവാരം, നാഷണല്‍ ഇൻസ്റ്റിറ്റ്യൂഷണല്‍ റാങ്കിംഗ് ഫ്രെയിം വർക്കില്‍ കോളേജുകളുടെ സ്ഥാനം, എൻജിനീയറിങ് കോളേജുകളുടെ റാങ്കിങ്ങിലുള്ള നിലവാരം എന്നിവ വിലയിരുത്തേണ്ടതുണ്ട്.

ആഗോള സമ്ബദ്ഘടനയില്‍ സേവനമേഖലയുടെ വളർച്ച വർദ്ധിച്ചുവരികയാണ്. രാജ്യത്തെ മൊത്തം ആഭ്യന്തര ഉത്പാദനത്തില്‍ 53% ത്തോളം സംഭാവന ചെയ്യുന്നത് സേവനമേഖലയാണ്. വ്യവസായ മേഖലയുടെ വിഹിതം 28 ശതമാനത്തോളം വരും. എൻജിനീയറിങ് മേഖലകളിലും ഈ മാറ്റം വളരെ പ്രകടമാണ്, എൻജിനീയറിങ് ബിരുദം പൂർത്തിയാക്കിയവരില്‍ 31 ശതമാനം പേരും സേവനമേഖലയിലാണ് തൊഴില്‍ ചെയ്യുന്നത്. എന്നാല്‍ വ്യവസായ മേഖലയില്‍ പ്രവർത്തിക്കുന്നവർ 25% മാണ് . പ്രധാനമായും ഐടി, ടെലികോം, കണ്‍സള്‍ട്ടിംഗ്, ടൂറിസം, ഹോസ്പിറ്റാലിറ്റി, ബാങ്കിംഗ്, ഇൻഷുറൻസ്, റീറ്റെയ്ല്‍, ഹെല്‍ത്ത് കെയർ, സെയില്‍സ്, കസ്റ്റമർ സേവനം, ലോജിസ്റ്റിക്സ് തുടങ്ങിയ മേഖലകളിലാണ് വളർച്ച ദൃശ്യമാകുന്നത്. എൻജിനീയറിങ് തൊഴില്‍ മേഖലയിലെ പുത്തൻ പ്രവണതകള്‍ സേവനമേഖലയ്ക്കുതകുന്ന രീതിയിലേക്ക് എൻജിനീയറിങ് കരിക്കുലം മാറ്റുന്നതിന്റെ ആവശ്യകത വർദ്ധിപ്പിക്കുന്നു. ഗ്ലോബല്‍ ബിസിനസ് സർവീസസ്സിലും എൻജിനീയറിങ്ങില്‍ ഈ മാറ്റം പ്രകടമാണ്.

എൻജിനീയറിംഗ് ബിരുദധാരികളിലെ തൊഴില്‍ ലഭ്യതാ മികവ് 57 ശതമാനം മാത്രമാണ്. എ ഐ സി ടി ഇ യുടെ കണക്കനുസരിച് രാജ്യത്ത് 60 ശതമാനത്തില്‍ താഴെ എൻജിനീയറിംഗ് സീറ്റുകള്‍ മാത്രമെ നികത്തപ്പെടുന്നുള്ളൂ. 80 ശതമാനം എൻജിനീയറിംഗ് ബിരുദധാരികളും പഠിച്ച സാങ്കേതിക മേഖലകളില്ല പ്രവർത്തിക്കുന്നത്. അവർ കൂടുതലായും സാങ്കേതിക അറിവ് ആവശ്യമില്ലാത്ത മേഖലകളിലാണ് പ്രവർത്തിക്കുന്നത്. അവശ്യമായ സ്കില്ലില്ലാത്തതും, സേവനമേഖലയിലെ വർധിച്ചുവരുന്ന അവസരങ്ങളുമാണ് എൻജിനീയറിംഗ് വിദ്യാർത്ഥികള്‍ കോർമേഖല ഉപേക്ഷിക്കാൻ കാരണം. ക്രീയേറ്റിവിറ്റി, ക്രിറ്റിക്കല്‍ തിങ്കിങ്, പ്രോബ്ലം സോള്‍വിങ്, അനാലിറ്റിക്കല്‍, ഇന്നൊവേഷൻ, അഡാപ്റ്റബിലിറ്റി, ഫ്ലെക്സിബിലിറ്റി സ്കില്ലുകള്‍ എൻജിനീയറിംഗ് വിദ്യാർത്ഥികള്‍ക്കാവശ്യമാണ്. സേവനമേഖലയുടെ വളർച്ച എൻജിനീയറിംഗ് ബിരുദധാരികളെ പുത്തൻ അവസരങ്ങളെടുക്കാൻ പ്രേരിപ്പിക്കുന്നു.

എൻജിനീയറിങ്ങില്‍ സർവീസ് എൻജിനീയറിങ്ങിനു പ്രസക്തിയേറുന്നു. ഡിജിറ്റല്‍ സാങ്കേതിക വിദ്യ, എ.ഐ, ഓട്ടോമേഷൻ, ഡാറ്റ സയൻസ്, ഇന്റർനെറ്റ് ഓഫ് തിങ്സ്, മാനേജ്മെന്റ് എന്നിവ കൂടുതലായി കരിക്കുലത്തില്‍ ഉള്‍പ്പെടുത്തുന്നത് മാറിവരുന്ന സേവന മേഖലകളില്‍ കൂടുതല്‍ അവസരങ്ങള്‍ സൃഷ്ടിക്കും. സേവന മേഖലയില്‍ ഇന്നോവേഷൻ, സർവീസ് ഡെലിവറി സിസ്റ്റം എന്നിവ വിപുലപ്പെടുമ്പോൾ  രാജ്യത്തെ സേവനാധിഷ്ഠിത സമ്പത് വ്യവസ്ഥ  കരുത്താർജ്ജിക്കും. ആശയ വിനിമയം, കമ്പ്യൂട്ടർ  പരിജ്ഞാനം, ഇംഗ്ലീഷ് പ്രാവീണ്യം, ബിസിനസ്സ് സ്കില്ലുകള്‍ എന്നിവ തൊഴില്‍ ലഭ്യതാമികവ് വർധിപ്പിക്കാൻ സഹായിക്കും.

ചോദ്യപേപ്പര്‍ അച്ചടി പൂര്‍ത്തിയായില്ലെന്നത് വ്യാജ പ്രചാരണം; സംസ്ഥാനത്ത് ഹയര്‍സെക്കൻഡറി ചോദ്യപേപ്പര്‍ വിതരണം നടക്കുന്നത് രണ്ട് ഘട്ടമായി; വിദ്യാഭ്യാസ മന്ത്രി

 

സംസ്ഥാനത്ത് ഹയർസെക്കൻഡറി ഒന്നും രണ്ടും വർഷ പരീക്ഷകളും വിഎച്ച്‌എസ്‌ഇ പരീക്ഷകളും ഇന്ന് രാവിലെ ആരംഭിച്ചു. രാവിലെ 9. 30 മുതല്‍ 11. 45 വരെയാണ് പരീക്ഷ നടന്നത്.ഒന്നാം വർഷ വിദ്യാർഥികള്‍ക്ക് പാർട്ട് ടു ഭാഷാ വിഷയത്തിലും കമ്പ്യൂട്ടർ  സയൻസ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജി പരീക്ഷയുമാണ് ആദ്യദിനം നടന്നത്. ഫിസിക്സ്, ആന്ത്രപ്പോളജി, സോഷ്യോളജി പരീക്ഷകളാണ് രണ്ടാം വർഷ വിദ്യാർത്ഥികള്‍ എഴുതിയത്.

അതേസമയം സംസ്ഥാനത്ത് ചോദ്യപേപ്പർ അച്ചടി പൂർത്തിയായില്ലെന്ന തരത്തിലുള്ള വ്യാജ പ്രചാരണം പൊതുവിദ്യാഭ്യാസ മേഖലയെ തകർക്കുന്നതിനുള്ള ആസൂത്രിതമായ ഗൂഢാലോചനയാണെന്നും ഇത്തവണ സംസ്ഥാനത്തെ ചോദ്യപേപ്പർ വിതരണം 2 ഘട്ടമായാണ് നടത്തുന്നത് എന്നും വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി അറിയിച്ചു.

ചോദ്യപേപ്പർ അച്ചടി പൂർത്തിയായില്ലെന്നത് വ്യാജ പ്രചാരണം മാത്രമാണ് എന്നും ചോദ്യ കടലാസിന്റെ അച്ചടി പൂർത്തിയായിട്ടുണ്ട് അദ്ദേഹം പറഞ്ഞു. സംസ്ഥാനത്ത് ഇതിനുമുൻപും ചോദ്യപേപ്പർ വിതരണം രണ്ട് ഘട്ടങ്ങളായി നടത്തിയിട്ടുണ്ട് എന്നും 2021ല്‍ 9 തവണയായാണ് ചോദ്യപേപ്പർ വിതരണം നടത്തിയത് എന്നും അദ്ദേഹം പറഞ്ഞു.

സംസ്ഥാനത്ത് രണ്ട് ഘട്ടമായാണ് 2022ല്‍ പരീക്ഷ തന്നെ നടത്തിയത്. പിഡി അക്കൗണ്ടില്‍ നിന്ന് പരീക്ഷ നടത്തിപ്പിനുള്ള പണം ചെലവഴിക്കാൻ ഉത്തരവ് നല്‍കിയിട്ടുണ്ട് എന്നും പരീക്ഷ അവസാനിച്ച ശേഷം അത് തിരിച്ചു നിക്ഷേപിക്കുമെന്നും അദ്ദേഹം പറഞ്ഞു. സമയബന്ധിതമായി പരീക്ഷാ ചെലവ് സംബന്ധിച്ച അപേക്ഷ സമർപ്പിച്ച എല്ലാ സ്കൂളുകള്‍ക്കും 2023 മാർച്ചില്‍ നടന്ന പരീക്ഷ നടത്തിപ്പിന്റെ തുക നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.1994 പരീക്ഷാ കേന്ദ്രങ്ങളാണ് ഹയർ സെക്കൻഡറി പരീക്ഷ എഴുതുന്നതിനായി സംസ്ഥാനത്ത് സജ്ജമാക്കിയിട്ടുള്ളത്. എംബസി മുഖേന വിദേശത്തുള്ള എട്ട് പരീക്ഷ സെന്ററുകളിലേക്കും മുഴുവൻ ചോദ്യപേപ്പറുകളും എത്തിച്ചതായും ഗള്‍ഫ് മേഖലയിലെ ചെലവ് പൂർണമായും ഗള്‍ഫ് സ്കൂളുകളാണ് വഹിക്കുന്നത് എന്നും മന്ത്രി പറഞ്ഞു.

2024, ഫെബ്രുവരി 29, വ്യാഴാഴ്‌ച

(ഐ.എച്ച്.ആർ.ഡി) കോഴ്സുകൾക്ക് അപേക്ഷിക്കാം

 

കേരള സർക്കാർ സ്ഥാപനമായ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹ്യൂമൻ റിസോഴ്സസ് ഡെവലപ്മെന്റിന്റെ (ഐ.എച്ച്.ആർ.ഡി) ആഭിമുഖ്യത്തിൽ ആരംഭിക്കുന്ന കോഴ്സുകൾക്ക് അപേക്ഷിക്കാനുള്ള തീയതി 2024 മാർച്ച് 11 വരെ ദീർഘിപ്പിച്ചിരിക്കുന്നു. പോസ്റ്റ്  ഗ്രാജ്വേറ്റ്  ഡിപ്ലോമ  ഇൻ  കംപ്യൂട്ടർ ആപ്ലിക്കേഷൻസ് (പി.ജി.ഡി.സി.എ), പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ ഇൻ സൈബർ ഫോറൻസിക്‌സ് ആൻഡ് സെക്യൂരിറ്റി (പി.ജി.ഡി.സി.എഫ്), ഡാറ്റ എൻട്രി ടെക്‌നിക്‌സ് ആൻഡ് ഓഫീസ് ഓട്ടോമേഷൻ (ഡി.ഡി.റ്റി.ഒ.എ), ഡിപ്ലോമ ഇൻ കംപ്യൂട്ടർ ആപ്ലിക്കേഷൻസ് (ഡി.സി.എ), സർട്ടിഫിക്കറ്റ്  കോഴ്‌സ്  ഇൻ  ലൈബ്രറി   ആൻഡ് ഇൻഫർമേഷൻ സയൻസ് (സി.സി.എൽ.ഐ.എസ്) എന്നീ കോഴ്സുകൾക്ക് അപേക്ഷിക്കാവുന്നതാണ്. കൂടുതൽ വിവരങ്ങൾക്ക് ഐ.എച്ച്.ആർ.ഡി വെബ്സൈറ്റായ www.ihrd.ac.in സന്ദർശിക്കുക.

ബിരുദ പ്രവേശനത്തിനുള്ള കോമണ്‍ യൂണിവേഴ്‌സിറ്റി എന്‍ട്രന്‍സ് പരീക്ഷ (CUET) 2024 അറിയേണ്ടതെല്ലാം, വിശദമായി

എന്താണ്  (CUET)  ?

രാജ്യത്തെ കേന്ദ്ര സർവകലാശാലകള്‍, മറ്റു സർവകലാശാലകള്‍, സ്ഥാപനങ്ങള്‍ എന്നിവയിലെ ബിരുദതല പ്രോഗ്രാമുകളിലെ  പ്രവേശനത്തിനായി നാഷണല്‍ ടെസ്റ്റിങ് ഏജൻസി (എൻ.ടി.എ.) നടത്തുന്ന പൊതു പ്രവേശന പരീക്ഷയാണ്  കോമണ്‍ യൂണിവേഴ്സിറ്റി എൻട്രൻസ് ടെസ്റ്റ് -  (സി.യു.ഇ.ടി.- യു.ജി.) 

എന്നാണ്  (CUET)  2024 പരീക്ഷ ?

പരീക്ഷ മേയ് 15-നും 31-നും ഇടയ്ക്ക് ദിവസവും രണ്ടോ മൂന്നോ ഷിഫ്റ്റിലായി നടത്തും.

പങ്കെടുക്കുന്ന കേന്ദ്ര സർവകലാശാലകള്‍

അലിഗഢ് മുസ്ലിം, അസം, ബാബാ സാഹെബ് ഭീം റാവു അംബേദ്കർ, ബനാറസ് ഹിന്ദു, ആന്ധ്രാപ്രദേശ്, സൗത്ത് ബിഹാർ, ഗുജറാത്ത്, ഹരിയാണ, ഹിമാചല്‍ പ്രദേശ്, ജമ്മു, ഝാർഖണ്ഡ്, കർണാടക, കശ്മീർ, കേരള, ഒഡിഷ, പഞ്ചാബ്, രാജസ്ഥാൻ, തമിഴ്നാട്, ഡോ. ഹരിസിങ് ഗൗർ, ഗുരു ഗാസിദാസ്, ഹേമവതി നന്ദൻ ബഹുഗുണ ഗർവാള്‍, ഇന്ദിരാഗാന്ധി നാഷണല്‍ ട്രൈബല്‍, ജാമിയ മിലിയ ഇസ്ലാമിയ, ജവാഹർലാല്‍ നെഹ്റു, മഹാത്മാഗാന്ധി അന്താരാഷ്ട്രീയ ഹിന്ദി, മണിപ്പുർ, മൗലാനാ ആസാദ് നാഷണല്‍ ഉറുദു, മിസോറം, നാഗാലാൻഡ്, നോർത്ത് ഈസ്റ്റേണ്‍ ഹില്‍, പോണ്ടിച്ചേരി, രാജീവ് ഗാന്ധി, സിക്കിം, ദിസ്പുർ, ദി ഇംഗ്ലീഷ് ആൻഡ് ഫോറിൻ ലാംഗ്വേജസ്, ത്രിപുര, അലഹാബാദ്, ഡല്‍ഹി, ഹൈദരാബാദ്, വിശ്വഭാരതി, സെൻട്രല്‍ സാൻസ്ക്രിറ്റ്, മഹാത്മാഗാന്ധി സെൻട്രല്‍, നാഷണല്‍ സാൻസ്ക്രിറ്റ്, ശ്രീ ലാല്‍ ബഹാദുർ ശാസ്ത്രി നാഷണല്‍ സാൻസ്ക്രിറ്റ്.

പങ്കെടുക്കുന്ന മറ്റ് സ്ഥാപനങ്ങളില്‍ സ്റ്റേറ്റ്, കല്പിത, സ്വകാര്യ സർവകലാശാലകള്‍, സ്ഥാപനങ്ങള്‍, ഓർഗനൈസേഷനുകള്‍, സ്വയംഭരണ കോളേജുകള്‍ തുടങ്ങിയവയും ഉള്‍പ്പെടും. ഈ പരീക്ഷയുടെ സ്കോർ ഉപയോഗിക്കുന്ന മറ്റു സർവകലാശാലകളിലെ/ സ്ഥാപനങ്ങളിലെ പ്രവേശനത്തില്‍ താത്പര്യമുള്ളവരും സി.യു.ഇ.ടി.-യു.ജി. അഭിമുഖീകരിക്കണം.

സർവകലാശാലകളുടെ/ സ്ഥാപനങ്ങളുടെ പട്ടിക exams.nta.ac.in/CUET-UG/ ല്‍ ലഭ്യമാക്കും. നിലവിലെ പട്ടിക പൂർണമാകണമെന്നില്ല. കൂടുതല്‍ സ്ഥാപനങ്ങള്‍ പ്രക്രിയയിലേക്ക് വരുന്ന മുറയ്ക്ക് പട്ടിക വിപുലമാക്കും. പ്രവേശന വ്യവസ്ഥകള്‍ക്ക് ഈ വെബ്സൈറ്റ് നോക്കണം. കൂടാതെ അതതു സർവകലാശാല/സ്ഥാപനം പ്രസിദ്ധപ്പെടുത്തുന്ന, ഇൻഫർമേഷൻ ബുള്ളറ്റിനും/പ്രോെസ്പക്ടസും പരിശോധിക്കേണ്ടതാണ്. ഓരോ സർവകലാശാലയിലും/സ്ഥാപനത്തിലുമുള്ള പ്രോഗ്രാമുകളുടെ പട്ടിക, സി.യു.ഇ.ടി. യു.ജി. വെബ് സൈറ്റിലും അതത് സർവകലാശാലാ വെബ്സൈറ്റിലും ലഭ്യമാക്കും.

യോഗ്യത

പരീക്ഷയ്ക്ക് പ്രായപരിധി ഇല്ല. എന്നാല്‍, സ്ഥാപനങ്ങള്‍ പ്രായപരിധി നിശ്ചയിച്ചിട്ടുണ്ടെങ്കില്‍ അത് തൃപ്തിപ്പെടുത്തണം. ക്ലാസ് 12/തത്തുല്യ പരീക്ഷ ജയിച്ചിരിക്കുകയോ 2024-ല്‍ അഭിമുഖീകരിക്കുകയോ ചെയ്തിരിക്കണം. യോഗ്യതാ പരീക്ഷ അഭിമുഖീകരിച്ചിരിക്കേണ്ട വർഷം, ബന്ധപ്പെട്ട സർവകലാശാലാ വ്യവസ്ഥകള്‍ക്കു വിധേയമായിരിക്കും. ഓരോ സർവകലാശാലയുടെയും/ സ്ഥാപനത്തിന്റെയും പ്രവേശന, അർഹതാ വ്യവസ്ഥകള്‍ വിഭിന്നമാകും. അതിനാല്‍, അപേക്ഷ നല്‍കും മുമ്പ്  ചേരാൻ ഉദ്ദേശിക്കുന്ന സ്ഥാപനങ്ങളുടെ വെബ്സൈറ്റ് സന്ദർശിച്ച്‌ വ്യവസ്ഥകള്‍ മനസ്സിലാക്കണം.

പരീക്ഷാരീതി

ഹൈബ്രിഡ് രീതിയില്‍ - പെൻ ആൻഡ് പേപ്പർ/കംപ്യൂട്ടർ ബേസ്ഡ് ടെസ്റ്റ് (സി.ബി.ടി.) രീതിയില്‍ നടത്തും. രജിസ്ട്രേഷൻ പൂർത്തിയായശേഷം, അപേക്ഷകരുടെ എണ്ണം പരിഗണിച്ച്‌ ഏതുരീതിയില്‍ പരീക്ഷ നടത്തണമെന്ന് തീരുമാനിക്കും. ഓരോ വിഷയത്തിലെയും ടെസ്റ്റ് ഒരു ഷിഫ്റ്റില്‍ നടത്താൻ ശ്രമിക്കും. എന്നാല്‍, ഒന്നില്‍ക്കൂടുതല്‍ ഷിഫ്റ്റുകളില്‍ പരീക്ഷ നടത്തേണ്ടിവന്നാല്‍ മാർക്ക് നോർമലൈസേഷൻ നടത്തി എൻ.ടി.എ. സ്കോർ നിർണയിക്കും. അതിന്റെ വിശദാംശങ്ങള്‍ ഇൻഫർമേഷൻ ബുള്ളറ്റിനിലുണ്ട്.

പരീക്ഷയിലെ വിഷയങ്ങള്‍

മൂന്നു ഭാഗങ്ങളിലായി മൊത്തം 61 വിഷയങ്ങളാണുള്ളത്. 33 ഭാഷകള്‍, 27 ഡൊമൈൻ സ്പെസിഫിക് വിഷയങ്ങള്‍, ഒരു ജനറല്‍ ടെസ്റ്റ്. എല്ലാറ്റിലും ചോദ്യങ്ങള്‍ ഒബ്ജക്ടീവ് ടൈപ്പ് മള്‍ട്ടിപ്പിള്‍ ചോയ്സ് രീതിയിലായിരിക്കും. ഇംഗ്ലീഷ്, ഹിന്ദി, മലയാളം ഉള്‍പ്പെടെ മൊത്തം 13 ഭാഷകളില്‍ ചോദ്യപ്പേപ്പർ ലഭ്യമാക്കും. അപേക്ഷ നല്‍കുമ്ബോള്‍ ഏത് ഭാഷയിലെ ചോദ്യപ്പേപ്പർ വേണമെന്ന് രേഖപ്പെടുത്തും. പിന്നീട് അത് മാറ്റാൻ കഴിയില്ല. ഇംഗ്ലീഷ് ടെസ്റ്റ് ബുക്ക്ലറ്റ് എല്ലാ പരീക്ഷാ കേന്ദ്രങ്ങളിലും ലഭിക്കും. കേരളത്തിലെയും ലക്ഷദ്വീപിലെയും പരീക്ഷാകേന്ദ്രങ്ങളില്‍ ഇംഗ്ലീഷ്, മലയാളം ചോദ്യപ്പേപ്പറുകള്‍ ലഭിക്കും.

പരീക്ഷാ കേന്ദ്രങ്ങള്‍

കേരളത്തിലെ പരീക്ഷാകേന്ദ്രങ്ങള്‍: ആലപ്പുഴ/ചെങ്ങന്നൂർ, എറണാകുളം/മൂവാറ്റുപുഴ, അങ്കമാലി, ഇടുക്കി, കണ്ണൂർ, കാസർകോട്, കൊല്ലം, കോട്ടയം, കോഴിക്കോട്, മലപ്പുറം, പാലക്കാട്, പത്തനംതിട്ട, തിരുവനന്തപുരം, തൃശ്ശൂർ, വയനാട്. അപേക്ഷിക്കുമ്പോൾ  നാല് കേന്ദ്രങ്ങള്‍ മുൻഗണന നിശ്ചയിച്ച്‌ തിരഞ്ഞെടുക്കണം. സ്ഥിരം മേല്‍വിലാസം അല്ലെങ്കില്‍ നിലവിലെ മേല്‍വിലാസവുമായി ബന്ധപ്പെട്ട സംസ്ഥാനത്തുള്ള പരീക്ഷാകേന്ദ്രങ്ങളേ തിരഞ്ഞെടുക്കാൻ കഴിയൂ. വിദേശത്ത് 26 പരീക്ഷാകേന്ദ്രങ്ങളുണ്ട്.

വിഷയങ്ങള്‍/ടെസ്റ്റുകള്‍

മൂന്നു ഭാഗങ്ങളും വിഷയങ്ങളും

1. 33 ഭാഷകള്‍: ഇംഗ്ലീഷ്, ഹിന്ദി, അസമീസ്, ബംഗാളി, ഗുജറാത്തി, കന്നട, മലയാളം, മറാത്തി, ഒഡിയ, പഞ്ചാബി, തമിഴ്, തെലുഗു, ഉറുദു, അറബിക്, ബോഡോ, ചൈനീസ്, ഡോഗ്രി, ഫ്രഞ്ച്, ജർമൻ, ഇറ്റാലിയൻ, ജാപ്പനീസ്, കശ്മീരി, കൊങ്കണി, മൈഥിലി, മണിപ്പുരി, നേപ്പാളി, പേർഷ്യൻ, റഷ്യൻ, സന്താലി, സിന്ധി, സ്പാനിഷ്, ടിബറ്റൻ, സാൻസ്ക്രിറ്റ്. ഏതെങ്കിലും ഒന്നോ രണ്ടോ ഭാഷ തിരഞ്ഞെടുക്കാം.ഇതിലെ ചോദ്യങ്ങള്‍, റീഡിങ് കോംപ്രിഹൻഷൻ (വ്യത്യസ്തമായ ഖണ്ഡികകള്‍ അടിസ്ഥാനമാക്കി - ഫാക്ച്വല്‍, ലിറ്റററി, നറേറ്റീവ്), ലിറ്റററി ആപ്റ്റിറ്റ്യൂഡ് ആൻഡ് വൊക്കാബുലറി എന്നിവ വിലയിരുത്തും.

2.27 ഡൊമൈൻ സ്പെസിഫിക് വിഷയങ്ങള്‍: അക്കൗണ്ടൻസി/ബുക്ക് കീപ്പിങ്, അഗ്രിക്കള്‍ച്ചർ, ആന്ത്രോപ്പോളജി, ബയോളജി/ ബയോളജിക്കല്‍ സ്റ്റഡീസ്/ബയോടെക്നോളജി/ബയോകെമിസ്ട്രി, ബിസിനസ് സ്റ്റഡീസ്, കെമിസ്ട്രി, എൻവയണ്‍മെൻറല്‍ സ്റ്റഡീസ്, കംപ്യൂട്ടർ സയൻസ്/ഇൻഫർമാറ്റിക്സ് പ്രാക്ടീസസ്, ഇക്കണോമിക്സ്/ബിസിനസ് ഇക്കണോമിക്സ്, എൻജിനിയറിങ് ഗ്രാഫിക്സ്, ഓണ്‍ട്രപ്രനേർഷിപ്പ്, ഫൈൻ ആർട്സ്/ വിഷ്വല്‍ ആർട്സ് (സ്കള്‍പ്ചർ/പെയിൻറിങ്)/കൊമേഴ്സ്യല്‍ ആർട്ട്, ജ്യോഗ്രഫി/ജിയോളജി, ഹിസ്റ്ററി, ഹോം സയൻസ്, നോളജ് ട്രഡീഷൻ - പ്രാക്ടീസസ് ഇന്ത്യ, ലീഗല്‍ സ്റ്റഡീസ്, മാസ് മീഡിയ/മാസ് കമ്യൂണിക്കേഷൻ, മാത്തമാറ്റിക്സ്/അപ്ലൈഡ് മാത്തമാറ്റിക്സ്, പെർഫോമിങ് ആർട്സ്, ഫിസിക്കല്‍ എജുക്കേഷൻ/നാഷണല്‍ കേഡറ്റ് കോപ്സ് (എൻ.സി.സി.)/യോഗ, ഫിസിക്സ്, പൊളിറ്റിക്കല്‍ സയൻസ്, സൈക്കോളജി, സാൻസ്ക്രിറ്റ്, സോഷ്യോളജി, ടീച്ചിങ് ആപ്റ്റിറ്റ്യൂഡ്.ചോദ്യങ്ങള്‍ ക്ലാസ് 12 സിലബസ് പ്രകാരം. പ്രവേശനം തേടുന്ന സർവകലാശാലകള്‍/കോഴ്സുകള്‍ അനുസരിച്ച്‌ വിഷയങ്ങള്‍ തിരഞ്ഞെടുക്കാം.

3• ജനറല്‍ ടെസ്റ്റ്: ജനറല്‍ നോളജ്, കറൻറ് അഫയേഴ്സ്, ജനറല്‍ മെൻറല്‍ എബിലിറ്റി, ന്യൂമറിക്കല്‍ എബിലിറ്റി, ക്വാണ്ടിറ്റേറ്റീവ് റീസണിങ് (ബേസിക് മാത്തമാറ്റിക്കല്‍ തത്ത്വങ്ങള്‍ - അരിത് മറ്റിക്/ഓള്‍ജിബ്ര/ജ്യോമട്രി/മെൻസുറേഷൻ/സ്റ്റാറ്റിസ്റ്റിക്സ് എന്നിവയുടെ ലളിതമായ ആപ്ലിക്കേഷൻസ്), ലോജിക്കല്‍ ആൻഡ് അനലറ്റിക്കല്‍ റീസണിങ് എന്നീ മേഖലകളിലെ ചോദ്യങ്ങള്‍ പ്രതീക്ഷിക്കാം. വൊക്കേഷണല്‍/ ഓപ്പണ്‍ എലിജിബിലിറ്റി/ക്രോസ് സ്ട്രീം/ ബാധകമായ മറ്റുള്ളവയ്ക്ക് ഈ ടെസ്റ്റ് അഭിമുഖീകരിക്കാം. പ്രവേശനത്തിന് സർവകലാശാല/സ്ഥാപനം ജനറല്‍ ടെസ്റ്റ് സ്കോർ ഉപയോഗിക്കുന്ന പക്ഷം ഈ ടെസ്റ്റ് അഭിമുഖീകരിക്കണം.

പരമാവധി ആറ് ടെസ്റ്റുകള്‍

ഒരാള്‍ക്ക് ഭാഷകള്‍, ജനറല്‍ ടെസ്റ്റ് എന്നിവ ഉള്‍െപ്പടെ പരമാവധി ആറ് വിഷയങ്ങള്‍ വരെ തിരഞ്ഞെടുക്കാം. ഇതില്‍ ജനറല്‍ ടെസ്റ്റ് ഉള്‍പ്പെടെ നാലോ അഞ്ചോ ഡൊമൈൻ വിഷയങ്ങളും ഒന്നോ രണ്ടോ ഭാഷകളും ആകാം. ഒരു ഭാഷയെങ്കിലും തിരഞ്ഞെടുക്കുന്നത് അഭികാമ്യമാണ്. ചേരാൻ ഉദ്ദേശിക്കുന്ന സ്ഥാപനം/കോഴ്സ് എന്നിവയ്ക്കു ബാധകമായ വിഷയത്തിന്/ വിഷയങ്ങളുടെ ടെസ്റ്റ് അഭിമുഖീകരിക്കണം. ഓരോ സ്ഥാപനത്തിന്റെയും ഓരോ കോഴ്സിനും ബാധകമായ ടെസ്റ്റ് വിഷയങ്ങള്‍ സിയു.ഇ.ടി. യു.ജി. വെബ്സൈറ്റില്‍ യൂണിവേഴ്സിറ്റീസ് ലിങ്കില്‍ ലഭിക്കും.

ഉദാ: കേരള കേന്ദ്ര സർവകലാശാലയിലെ ബി.എ. ഇൻറർനാഷണല്‍ റിലേഷൻസ് പ്രോഗ്രാമില്‍ താത്പര്യമുള്ളവർ ഭാഷാ ഭാഗത്തുനിന്നും ഇംഗ്ലീഷും ഡൊമൈൻ വിഷയങ്ങളില്‍നിന്നും പൊളിറ്റിക്കല്‍ സയൻസും കൂടാതെ ജനറല്‍ ടെസ്റ്റും അഭിമുഖീകരിക്കണം. ഇവിടെ അഞ്ചുവർഷ ഇൻറഗ്രേറ്റഡ് ടീച്ചർ എജുക്കേഷൻ പ്രോഗ്രാമായ ബി.എസ്സി. ബി.എഡ്. പ്രവേശനത്തില്‍ താത്പര്യമുള്ളവർ ഇംഗ്ലീഷ്, മാത്തമാറ്റിക്സ്, ഫിസിക്സ്, കെമിസ്ട്രി, ബയോളജി, ജനറല്‍ ടെസ്റ്റ് എന്നിവ അഭിമുഖീകരിക്കണം. ഇവിടെ അഞ്ചുവർഷ ബി.കോം. ബി.എഡ്. പ്രോഗ്രാമില്‍ താത്പര്യമുള്ളവർ ഇംഗ്ലീഷ്, അക്കൗണ്ടൻസി, ബിസിനസ് സ്റ്റഡീസ്, ഇക്കണോമിക്സ്, ജനറല്‍ ടെസ്റ്റ് എന്നിവയാണ് അഭിമുഖീകരിക്കേണ്ടത്.

ചോദ്യങ്ങള്‍

ജനറല്‍ ടെസ്റ്റില്‍ മൊത്തം 60 ചോദ്യങ്ങളില്‍നിന്ന് 50 എണ്ണത്തിന് ഉത്തരം നല്‍കണം. മറ്റ് വിഷയങ്ങളില്‍ 50 ചോദ്യങ്ങള്‍ ഉള്ളതില്‍നിന്ന് 40 എണ്ണത്തിന് ഉത്തരം നല്‍കണം. ജനറല്‍ ടെസ്റ്റ്, മാത്തമാറ്റിക്സ്/അപ്ലൈഡ് മാത്തമാറ്റിക്സ്, അക്കൗണ്ടൻസി, ഫിസിക്സ്, കെമിസ്ട്രി, ഇക്കണോമിക്സ്, കംപ്യൂട്ടർ സയൻസ്/ ഇൻഫർമാറ്റിക്സ് പ്രാക്ടീസസ് എന്നീ പരീക്ഷകളുടെ ദൈർഘ്യം 60 മിനിറ്റും മറ്റുള്ളവയുടേത് 45 മിനിറ്റും ആയിരിക്കും.

അപേക്ഷ

exams.nta.ac.in/CUET-UG/ വഴി മാർച്ച്‌ 26-ന് രാത്രി 11.50 വരെ രജിസ്റ്റർ ചെയ്യാം. മൂന്നുഘട്ടങ്ങളിലായി അപേക്ഷ പൂർത്തിയാക്കണം. രജിസ്ട്രേഷൻ ഫോം, ആപ്ലിക്കേഷൻ ഫോം, ഫീ പേമെന്റ്. അപേക്ഷാർഥിയെ പരിഗണിക്കപ്പെടേണ്ട സ്ഥാപനങ്ങള്‍/ കോഴ്സുകള്‍ ഏതൊക്കെയെന്ന് അപേക്ഷ നല്‍കുമ്പോൾ  വ്യക്തമാക്കണം. ഒരാള്‍ ഒരു അപേക്ഷയേ നല്‍കാവൂ. അപേക്ഷ നല്‍കി, ഫീസ് വിജയകരമായി അടച്ച ശേഷം, കണ്‍ഫർമേഷൻ പേജിന്റെ പ്രിൻറ് ഔട്ട് എടുത്ത് സൂക്ഷിക്കണം. കണ്‍ഫർമേഷൻ പേജിന്റെ കോപ്പി എവിടേക്കും അയക്കേണ്ടതില്ല.

ഫീസ്

അപേക്ഷാ ഫീസ് സംബന്ധിച്ച വിവരം ഇൻഫർമേഷൻ ബുള്ളറ്റിനില്‍ ഉണ്ട്. അഭിമുഖീകരിക്കുന്ന വിഷയങ്ങള്‍, കാറ്റഗറി എന്നിവ അനുസരിച്ച്‌ ഇത് മാറും. മൂന്നു വിഷയങ്ങള്‍/ടെസ്റ്റുകള്‍ വരെ തിരഞ്ഞെടുക്കുന്ന ജനറല്‍ വിഭാഗക്കാർക്ക് അപേക്ഷാ ഫീസ് 1000 രൂപയാണ്. ഒ.ബി.സി.(എൻ.സി.എല്‍.)/ ഇ.ഡബ്ല്യു.എസ്. - 900 രൂപ, പട്ടിക/ഭിന്നശേഷി/ട്രാൻസ്ജെൻഡർ - 800 രൂപ. ഓരോ അധിക വിഷയത്തിനും ഈ വിഭാഗക്കാർ അധികമായി അടയ്ക്കേണ്ട തുക, യഥാക്രമം 400/375/350 രൂപ. വിദേശത്ത് പരീക്ഷാ കേന്ദ്രം തിരഞ്ഞെടുക്കുന്ന എല്ലാ വിഭാഗക്കാരും മൂന്നുവിഷയം വരെ 4500 രൂപയും ഓരോ അധിക വിഷയത്തിനും 1800 രൂപ വീതവും ഫീസായി നല്‍കണം. ഫീസ് 26-ന് രാത്രി 11.50 വരെ ക്രഡിറ്റ്/ഡബിറ്റ് കാർഡ്/നെറ്റ് ബാങ്കിങ്/യു.പി. ഐ. വഴി അടയ്ക്കാം.

അപേക്ഷയിലെ പിശകുകള്‍ തിരുത്താൻ 28 മുതല്‍ 29-ന് രാത്രി 11.50 വരെ അവസരമുണ്ടാകും. പരീക്ഷാ കേന്ദ്രങ്ങളുടെ വിവരങ്ങള്‍ ഏപ്രില്‍ 30 മുതല്‍ ലഭ്യമാക്കും. അഡ്മിറ്റ് കാർഡ് മേയ് രണ്ടാം വാരത്തില്‍ ഡൗണ്‍ലോഡ് ചെയ്യാം. പരീക്ഷ കഴിഞ്ഞ്, റെസ്പോണ്‍സസ്, ഉത്തര സൂചിക എന്നിവ വെബ്സൈറ്റില്‍ ലഭ്യമാക്കുന്ന തീയതി പിന്നീട് അറിയിക്കും. ഫലപ്രഖ്യാപനം ജൂണ്‍ 30-ന്. ലോക്സഭാ തിരഞ്ഞെടുപ്പ് സമയക്രമം അനുസരിച്ച്‌ പരീക്ഷയുടെ സമയക്രമത്തിലെ ചില തീയതികള്‍ മാറിയേക്കാം.

എങ്ങനെ അപേക്ഷിക്കാം? 

  • CUET പരീക്ഷ 2024-ൻ്റെ അപേക്ഷ നൽകാനായി വിദ്യാർത്ഥികൾ cuet.samarth.ac.in എന്ന സൈറ്റിൽ പോകണം 
  • എന്നിട്ട് രജിസ്റ്റർ എന്ന ബട്ടണിൽ  ക്ലിക്ക് ചെയ്യുക
  • നൽകിയിരിക്കുന്ന നിർദ്ദേശങ്ങൾ ശ്രദ്ധാപൂർവ്വം പാലിക്കണം.
  • ഡിക്ലറേഷൻ ബട്ടൺ ക്ലിക്ക് ചെയ്യണം.
  • അതിനുശേഷം  ഡാറ്റ പൂരിപ്പിക്കേണ്ടതുണ്ട്
  • വിദ്യാർത്ഥികൾ അവരുടെ നിലവിലെ വിലാസവും അവരുടെ മൊബൈൽ നമ്പറും നൽകുക 
  • അടുത്ത ഘട്ടത്തിൽ  permanent address ചേർക്കേണ്ടതുണ്ട്
  • ഒരു പ്രത്യേക symbol , ഒരു capital letter , ഒരു small  letter , ഒരു number  എന്നിവ ഉൾപ്പെടുന്ന ഒരു 8-13 വാക്കുള്ള പാസ്‌വേഡ് ഉണ്ടാക്കുക 
  • രജിസ്റ്റർ ബട്ടൺ ക്ലിക്ക് ചെയ്യുക 
  • ലോഗിൻid  നമ്പർ ലഭിക്കും 
  • തുടർന്ന് പാസ്‌വേഡ്, ലോഗിൻid എന്നിവ ഉപയോഗിച്ച്  enter ചെയ്യുക 
  • വിശദംശങ്ങൾ പൂരിപ്പിക്കുക 
  • അവിടെ നൽകിയ ഫോർമാറ്റിനും വലുപ്പത്തിനുമുള്ള മാർഗ്ഗനിർദ്ദേശങ്ങൾ പാലിച്ച് നിങ്ങളുടെ ഏറ്റവും പുതിയ പാസ്‌പോർട്ട് സൈസ് ഫോട്ടോയുടെയും ഒപ്പിൻ്റെയും സ്കാൻ ചെയ്ത പകർപ്പുകൾ അപ്‌ലോഡ് ചെയ്യുക.
  • അപേക്ഷാ ഫീസിനായി പണമടയ്ക്കുക, ഒടുവിൽ രജിസ്ട്രേഷൻ പ്രക്രിയ പൂർത്തിയാക്കുക.
  • print എടുത്തു സൂക്ഷിച്ചു വക്കുക 

ഹയർ സെക്കൻഡറി തുല്യതാ പരീക്ഷ മെയ് 20 മുതൽ 25 വരെ

 


ഹയർ സെക്കൻഡറി തുല്യതാ പരീക്ഷ മെയ് 20 മുതൽ 25 വരെ നടത്തുന്നതിന് പൊതുവിദ്യാഭ്യാസ ഡയറക്ടറേറ്റ് ഹയർ സെക്കൻഡറി വിഭാഗം വിജ്ഞാപനമിറക്കി. ജില്ലയിൽ 22 ഹയർസെക്കൻഡറി സ്‌കൂളുകൾ പരീക്ഷാ കേന്ദ്രങ്ങളാകും. ഹയർ സെക്കൻഡറി ഒന്നാം വർഷം, രണ്ടാം വർഷ പരീക്ഷകളാണ് മെയ് മാസത്തിൽ നടക്കുക. പരീക്ഷാ ഫീസ് അടയ്ക്കുന്നതിനുള്ള അവസാന തീയതി മാർച്ച് അഞ്ച് ആണ്.

ഗ്രേഡിങ് രീതിയിലാണ് തുല്യതാ പരീക്ഷയും നടക്കുക. നിരന്തര മൂല്യനിർണ്ണയം, പ്രായോഗിക മൂല്യനിർണ്ണയം, ആത്യന്തിക മൂല്യനിർണ്ണയം എന്നിവ ഉൾപ്പെട്ടിട്ടുള്ളതാണ് ഗ്രേഡിങ് സമ്പ്രദായം. ജില്ലയിൽ 29 സമ്പർക്ക പഠനകേന്ദ്രങ്ങളിലായി രണ്ടായിരത്തോളം മുതിർന്ന പഠിതാക്കളാണ് തുല്യതാ പരീക്ഷക്ക് തയാറെടുക്കുന്നത്.കോഴ്‌സിന്റെ നടത്തിപ്പ് ചുമതല സാക്ഷരതാ മിഷനും പൊതുപരീക്ഷയുടെ നടത്തിപ്പ് ചുമതല പൊതുവിദ്യാഭ്യാസ ഡയറക്ടറേറ്റ് ഹയർ സെക്കൻഡറി വിഭാഗത്തിനുമാണ്.പരീക്ഷ സംബന്ധിച്ച കൂടുതൽ വിവരങ്ങൾക്ക് 95264 13455, 9947528616 എന്നീ ഫോൺ നമ്പരുകളിൽ ബന്ധപ്പെടണമെന്ന് സാക്ഷരതാ മിഷൻ ജില്ലാ കോർഡിനേറ്റർ അറിയിച്ചു.

അടുത്ത അധ്യയന വര്‍ഷത്തെ വിദ്യാഭ്യാസ കലണ്ടറില്‍ പ്രവൃത്തിദിനങ്ങള്‍ 220ല്‍ കുറയരുതെന്ന് ഹൈകോടതി

 

അടുത്ത അധ്യയന വർഷത്തെ വിദ്യാഭ്യാസ കലണ്ടറില്‍ പ്രവൃത്തിദിനങ്ങള്‍ 220ല്‍ കുറയരുതെന്ന് ഹൈകോടതി. കലണ്ടർ തയാറാക്കുമ്പോൾ  ഇത്രയും പ്രവൃത്തിദിനങ്ങള്‍ തന്നെ വേണമെന്ന കേരള വിദ്യാഭ്യാസ ചട്ടം പാലിക്കണമെന്ന ആവശ്യം പൊതുവിദ്യാഭ്യാസ ഡയറക്ടർ പരിഗണിക്കണമെന്നും ജസ്റ്റിസ് സി.പി.മുഹമ്മദ് നിയാസ് നിർദേശിച്ചു. പ്രവൃത്തി ദിനങ്ങള്‍ വെട്ടിക്കുറക്കുന്നതിനെതിരെ മൂവാറ്റുപുഴ എബനേസർ ഹയർ സെക്കൻഡറി സ്കൂള്‍ മാനേജർ സി.കെ. ഷാജിയും പി.ടി.എയും നല്‍കിയ ഹരജിയാണ് കോടതി പരിഗണിച്ചത്.

പ്രവൃത്തിദിനം വെട്ടിച്ചുരുക്കുന്നത് വിദ്യാർഥികളുടെ പഠനനിലവാരത്തെയും പാഠഭാഗങ്ങള്‍ പൂർത്തീകരിക്കുന്നതിനെയും ബാധിക്കുന്നതായി ഹരജിയില്‍ പറയുന്നു. 2023 -24 അധ്യയന വർഷത്തില്‍ പ്രവൃത്തിദിനം 205 ആയി നിജപ്പെടുത്താൻ സർക്കാർ നീക്കം ആരംഭിച്ച സാഹചര്യത്തിലാണ് ഹരജിക്കാർ ഹൈകോടതിയെ സമീപിച്ചത്.